മസ്കത്ത്: റോയൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു. ഒമാനിൽ കോവിഡ് പരിചരണത്തിൽ മുൻനിരയിലുണ്ടായിരുന്ന ആശുപത്രിയാണ് ഇവിടം. കോവിഡ് ബാധിതരായ ആരും തന്നെ ആശുപത്രിയിൽ ചികിത്സയിലില്ലെന്ന് റോയൽ ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു. അവസാന രോഗിയെ ബുധനാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പുതിയ രോഗികളെ പ്രവേശിപ്പിച്ചിട്ടുമില്ല. തുടർച്ചയായ അഞ്ചാം ദിവസവും ഒമാനിൽ പ്രതിദിന കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തതും രാജ്യം ആശ്വാസകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതിെൻറ നേർ സാക്ഷ്യമാകുന്നു. 22 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,512 ആയി. 388 പേർക്ക് കൂടി രോഗം ഭേദമായി. 2,94,742 പേരാണ് ഇതുവരെ രോഗമുക്തരായത്. രോഗമുക്തി നിരക്ക് 97.1 ശതമാനമായി ഉയരുകയും ചെയ്തു. അഞ്ചു പേരെ മാത്രമാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 46 ആയി ഉയർന്നു. ഇതിൽ 23 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.