മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ)
മസ്കത്ത്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഒമാനുൾപ്പെടെയുള്ള ഗൾഫ് സന്ദർശനത്തിന് ഇതുവരെയായിട്ടും കേന്ദ്രാനുമതി ലഭിച്ചില്ല. ഒക്ടോബർ 16ന് ബഹ്റൈൻ സന്ദർശനത്തോടെയാണ് ഗൾഫ് പര്യടനത്തിന് തുടക്കമാകുന്നത്. പിന്നാലെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും മുഖ്യമന്ത്രി എത്തും. അതേസമയം, വരുംദിവസങ്ങളിൽ സന്ദർശനാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസലോകം. 24, 25 തീയകളിലാണ് ഒമാനിലെ സന്ദര്‍ശനം. മസ്കത്തിലെയും സലാലയിലെയും പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഒമാൻ സന്ദർശനദിവസങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ എത്തുന്നുണ്ട്. പ്രേട്ടോകോൾ പ്രകാരം രാഷ്ട്രപതിയെ സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇത് മുഖ്യമന്ത്രിയുടെ ഒമാൻ സന്ദർശനത്തിന് തടസ്സമാകുമോ എന്ന നേരിയ ആശങ്കയും നിഴലിക്കുന്നുണ്ട്.
എന്നാൽ, വളരെ മുൻകൂട്ടിത്തന്നെ കേന്ദ്രാനുമതി തേടിയതാണെന്നും മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് ഇത് തടസ്സമാകില്ല എന്നും ഒമാനിലെ പരിപാടിയുമായി ബന്ധപ്പെട്ടവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സാംസ്കാരിക മന്ത്രി സജി ചെറിയാനും നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
17 മുതല്‍ 19 വരെ മൂന്ന് ദിവസമാണ് സൗദി അറേബ്യയിലെ പര്യടനം. മലയാളഭാഷാപഠനത്തിനും പ്രചാരണത്തിനുമായി കേരള സര്‍ക്കാര്‍ ആഗോളതലത്തില്‍ സജ്ജമാക്കിയിട്ടുള്ള മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലയാളോത്സവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 17ന് ദമ്മാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലുമാണ് പരിപാടികള്‍.
30ന് ഖത്തറിലും മുഖ്യമന്ത്രി എത്തും. നവംബർ ഏഴിനാണ് മുഖ്യമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.