സൂറിൽനിന്നുള്ള കാഴ്ച

ഒരുക്കം പൂർത്തിയായി; സൂർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ നാളെ മുതൽ

മസ്കത്ത്: സൂർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ ഫെബ്രുവരി 25 മുതൽ നടക്കും. പൈതൃക വിനോദസഞ്ചാര മന്ത്രാലയം, തെക്കൻ ശർഖിയ ഗവർണറുടെ ഓഫിസുമായി സഹകരിച്ച് നടത്തുന്ന പരിപാടിക്ക് മാർച്ച് ഒമ്പതിനാണ് തിരശ്ശീല വീഴുക. സൂർ വിലായത്തിന്‍റെ ചരിത്രപരവും സമുദ്രപരവുമായ പൈതൃകവും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ അതിന്‍റെ പങ്കിനെയും രണ്ടാഴ്ചത്തെ ഉത്സവം ഉയർത്തിക്കാട്ടുമെന്ന് ഗവർണറുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.

സമുദ്ര പൈതൃകഗ്രാമം, കരകൗശല വ്യവസായങ്ങൾക്കുള്ള വിഭാഗം, വർക്ക്ഷോപ്പുകൾ, പ്രഭാഷണങ്ങൾ, വിനോദ സാംസ്കാരിക പരിപാടികൾ, കവിത സായാഹ്നങ്ങൾ, ലേസർ ഷോകൾ, ഗെയിമുകൾ, കുട്ടികളുടെ മത്സരങ്ങൾ, തേൻ, ഈത്തപ്പഴ പ്രദർശനം, പരമ്പരാഗത കലാപരിപാടികൾ എന്നിവ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടക്കും. എല്ലാ പ്രായത്തിലുള്ള വിഭാഗക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് പരിപാടി രൂപകൽപന ചെയ്തിട്ടുള്ളത്.

പ്രാദേശിക സമുദ്രവിഭവങ്ങളുടെ പ്രദർശനം, വാട്ടർ സ്‌പോർട്‌സ്, പാരാഗ്ലൈഡിങ്, കാർണിവെൽ, ഫുഡ് കാർണിവൽ എന്നിവയുമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

കഴിഞ്ഞ വർഷം 72,000ത്തിലധികം ആളുകളാണ് സൂർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിൽ എത്തിയത്. ഈ വർഷം ഇതിനേക്കാൾ കൂടുതൽ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

Tags:    
News Summary - The arrangement is complete-Sur Maritime Heritage Festival from sunday onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.