ദേശീയ ദിനത്തോട് അനുബന്ധിച്ച് നടന്ന സൈനിക പരേഡ്
മസ്കത്ത്: ദേശീയ ദിനത്തിൽ അൽ-മുതഫ ക്യാമ്പിൽ നടന്ന സൈനിക പരേഡിൽ സായുധ സേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് സല്യൂട്ട് സ്വീകരിച്ചു. സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അധികാരമേറ്റതിനു ശേഷമുള്ള ആദ്യ സൈനിക പരേഡാണ് കഴിഞ്ഞ ദിവസം നടന്നത്. കോവിഡിെൻറ പിടിയിലമർന്നതിനാൽ കഴിഞ്ഞ വർഷത്തെ പരേഡ് ഒഴിവാക്കിയിരുന്നു. റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താെൻറ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ, സംയുക്ത സൈനിക മ്യൂസിക്കൽ ബാൻഡ് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന യൂനിറ്റുകൾ ചടങ്ങിൽ പങ്കെടുത്തു.
പരേഡ് ഗ്രൗണ്ടിലേക്കെത്തിയ സുൽത്താൻ ഹൈതം ബിൻ ത്വാരിഖിനെ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, റോയൽ ഒാഫിസ് മിനിസ്റ്റർ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി, വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖാമിസ് അൽ റഈസി, സുൽത്താൻ സായുധസേന വിഭാഗം ചീഫ് ഒാഫ് സ്റ്റാഫ് അഡ്മിറൽ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു.
സൈനിക വിഭാഗം സല്യൂട്ട് നൽകിയും സൈനിക ബാൻഡ് സംഘം ദേശീയ ഗാനം ആലപിച്ചുമാണ് സുൽത്താനെ ആനയിച്ചത്. സുൽത്താന് ആദരവ് അറിയിച്ച് 21 ആചാരവെടികളും മുഴക്കി.
വിവിധ സൈനിക വിഭാഗങ്ങളുടെ മ്യൂസിക്കൽ പരേഡും നടന്നു. ചടങ്ങിൽ രാജകുടുംബത്തിലെ അംഗങ്ങൾ, സ്റ്റേറ്റ് കൗൺസിൽ, ശൂറ കൗൺസിൽ ചെയർമാന്മാർ, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, മറ്റ് സൈനിക, സുരക്ഷ വകുപ്പുകളുടെ കമാൻഡർമാർ, അറബ് നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ശൂറ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, ഗവർണർമാർ, ജഡ്ജിമാർ, പബ്ലിക് പ്രോസിക്യൂഷൻ ഡിപ്പാർട്മെൻറ് അംഗങ്ങൾ, അംബാസഡർമാർ, തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.