മസ്കത്ത്: ലോകത്തിലെ കരുത്തുറ്റ പാസ്പോർട്ടുകളുടെ പട്ടികയിൽ നില മെച്ചപ്പെടുത്തി ഒമാൻ. ഹെൻലി പാസ്പോർട്ട് ഇൻഡക്സിെൻറ ഇൗ വർഷം അവസാനത്തെ പാദത്തെ റിപ്പോർട്ട് പ്രകാരം ഒമാനി പാസ്പോർട്ടിന് 62ാം സ്ഥാനമാണ് ഉള്ളത്. ഇൗ വർഷം ജനുവരിയിലെ റിപ്പോർട്ടിൽ ഒമാനി പാസ്പോർട്ടിന് 64ാം സ്ഥാനമാണ് ഉണ്ടായിരുന്നത്. ജനുവരിയിൽ 79 രാജ്യങ്ങളിലേക്കായിരുന്നു ഒമാനി പാസ്പോർട്ട് ഉപയോഗിച്ച് സഞ്ചരിക്കാൻ സാധിച്ചിരുന്നത്. ഇപ്പോൾ 80 രാജ്യങ്ങളിലേക്ക് പോകാം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സൂചികയിൽ മുൻനിരയിലുണ്ടായിരുന്ന പല രാജ്യങ്ങളുടെയും പാസ്പോർട്ടുകളുടെ കരുത്തിന് ഇളക്കം തട്ടിയിട്ടുണ്ട്.
ഒരു രാജ്യത്തിെൻറ പാസ്പോർട്ട് ഉടമക്ക് മുന്‍കൂട്ടി വിസക്ക് അപേക്ഷിക്കാതെ എത്ര രാജ്യങ്ങളിലേക്ക് പ്രവേശിക്കാമെന്നത് അടിസ്ഥാനമാക്കിയാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് തയാറാക്കുന്നത്. ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷെൻറ (അയാട്ട) വിവരങ്ങളാണ് സൂചികക്കായി കണക്കിലെടുക്കുന്നത്.
വർഷത്തിെൻറ തുടക്കത്തിൽ അമേരിക്കൻ പാസ്പോർട്ടിന് ആറാം സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. അമേരിക്കകാർക്ക് വിസയില്ലാതെ 185 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനായിരുന്നു അനുമതിയുണ്ടായിരുന്നത്. പുതിയ റിപ്പോർട്ട് ഇതിൽ നൂറിലധികം രാജ്യങ്ങളുടെ കുറവുണ്ടായി. പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കൻ പാസ്പോർട്ട് ഉള്ളവർക്ക് 75ൽ കുറവ് സ്ഥലങ്ങളിേലക്ക് യാത്ര ചെയ്യാൻ മാത്രമാണ് സാധിക്കുക.
18ാം സ്ഥാനത്തുള്ള യു.എ.ഇയാണ് ആഗോള സൂചികയിൽ ജി.സി.സി രാഷ്ട്രങ്ങളിൽ ഒന്നാം സ്ഥാനത്ത്. യു.എ.ഇ പാസ്പോർട്ട് ഉപയോഗിച്ച് 170 രാഷ്ട്രങ്ങളിൽ പോകാം. 53ാമതുള്ള കുവൈത്ത് പാസ്പോർട്ട് ഉപയോഗിച്ച് 96 രാഷ്ട്രങ്ങളിലും 54ാം സ്ഥാനത്തുള്ള ഖത്തർ പാസ്പോർട്ട് ഉപയോഗിച്ച് 95 ഇടത്തേക്കും 61ാം സ്ഥാനത്തുള്ള ബഹറൈൻ പാസ്പോർട്ട് ഉപയോഗിച്ച് 83ഇടത്തേക്കും 64ാം സ്ഥാനത്തുള്ള സൗദി പാസ്പോർട്ട് ഉപയോഗിച്ച് 78 രാജ്യങ്ങളിലേക്കും യാത്ര ചെയ്യാവുന്നതാണ്. വർഷത്തിെൻറ തുടക്കത്തിലെ സൂചികയിൽ രണ്ടാമതുണ്ടായിരുന്ന സിംഗപ്പൂരുകാർക്ക് 190 രാഷ്ട്രങ്ങളിലേക്ക് പോകാമായിരുന്നു. ഇപ്പോൾ 80ൽ താഴെ രാഷ്ട്രങ്ങളിലേക്ക് മാത്രമാണ് അനുമതിയുള്ളത്. ഇന്ത്യയുടെ സ്ഥാനവും ഏറെ താഴെ പോയി. 2020െൻറ തുടക്കത്തിലെ 60 രാഷ്ട്രങ്ങൾ എന്നത് ഇപ്പോൾ 30ൽ താഴെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.