കസിയാൻ സാമ്പത്തിക നഗരത്തിൽ കമ്പനികൾ സ്ഥാപിക്കുന്നത് സംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു

കസിയാൻ സാമ്പത്തിക നഗരത്തിൽ ഏഴ് കമ്പനികൾകൂടി വരുന്നു

മസ്കത്ത്: ബർകക്ക് അടുത്ത് നിർമാണം പൂർത്തിയായി വരുന്ന സംയോജിത സാമ്പത്തിക നഗരമായ കസിയാനിൽ കൂടുതൽ കമ്പനികൾ സ്ഥാപിക്കുന്നതിനായി ധാരണപത്രം ഒപ്പുവെച്ചു.ഏഴ് കമ്പനികൾ സ്ഥാപിക്കുന്നതിനായി മൂന്ന് ധാരണപത്രങ്ങളാണ് ഒപ്പുവെച്ചതെന്ന് കസിയാൻ സാമ്പത്തിക നഗരം അധികൃതർ അറിയിച്ചു. യുനൈറ്റഡ് വിഷൻ ഇൻവെസ്റ്റ്മെൻറ് കമ്പനി, അൽ മഹാ ഫുഡ് സ്റ്റഫ് കമ്പനി എന്നിവയുമായാണ് ധാരണപത്രങ്ങൾ ഒപ്പുെവച്ചത്. 27,000 സ്ക്വയർ മീറ്റർ വിസ്തൃതിയിലാണ് കമ്പനികൾ വരുന്നത്. മൊത്തം മൂന്ന് ദശലക്ഷം റിയാലിെൻറയാണ് നിക്ഷേപം.

കുടിവെള്ള ബോട്ട്ലിങ് പ്ലാൻറ്, െഎസ് ക്യൂബ് ഫാക്ടറി, ജ്യൂസ് ഫാക്ടറി, പ്ലാസ്റ്റിക് ഉൽപന്ന നിർമാണ ഫാക്ടറി, ടൊമോറ്റോ പേസ്റ്റ് ഫാക്ടി, കുട്ടികൾക്കുള്ള സാധനങ്ങൾ നിർമിക്കുന്ന കമ്പനി, ഹൽവ നിർമാണ കമ്പനി എന്നിവയാണ് വരുന്നത്. ഒമാനി- സൗദി പങ്കാളിത്ത പദ്ധതിയുടെ ഭാഗമാണ് ഇൗ കമ്പനികളെന്നും കസിയാൻ സാമ്പത്തിക നഗരം അധികൃതർ അറിയിച്ചു.കസിയാെൻറ ആദ്യഘട്ടം വൈകാതെ പൂർത്തിയാകും. ആദ്യഘട്ടത്തിലെ അടിസ്ഥാന സൗകര്യ വികസന ജോലികൾ 96 ശതമാനവും പൂർത്തിയായതായി നവംബർ ആദ്യത്തിൽ അധികൃതർ അറിയിച്ചിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.