മസ്കത്ത്: സെലക്ടിവ് ടാക്സ് ബാധകമായ ഉൽപന്നങ്ങളുടെ വിൽപന കുത്തനെ കുറഞ്ഞതായി റ ിപ്പോർട്ട്. ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങൾക്ക് കഴിഞ്ഞ 15 മുതലാണ് സിൻ ടാക് സ് എന്നും അറിയപ്പെടുന്ന പ്രത്യേക എക്സൈസ് നികുതി ചുമത്തി തുടങ്ങിയത്. സിഗരറ്റ്, ഉൗ ർജ പാനീയങ്ങൾ, സോഡ ശീതളപാനീയങ്ങൾ എന്നിവയുടെ വിൽപനയെയാണ് വില വർധന ബാധിച്ചത്. സിഗരറ്റിനും ഉൗർജ പാനീയങ്ങൾക്കും 100 ശതമാനം വീതവും സോഡ ശീതള പാനീയങ്ങൾക്ക് 50 ശതമാനവും മദ്യത്തിനും പന്നിയിറച്ചിക്കും 100 ശതമാനം വീതവും നികുതിയാണ് ആദ്യം ചുമത്തിയത്. എന്നാൽ, കഴിഞ്ഞ ദിവസം മദ്യത്തിെൻറ നികുതി ആറുമാസ കാലത്തേക്ക് 50 ശതമാനമായി കുറച്ചതായി ധനകാര്യ വകുപ്പ് അറിയിച്ചിരുന്നു. ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിനായുള്ള ജി.സി.സി തല തീരുമാന പ്രകാരമാണ് ഒമാനും സെലക്ടിവ് ടാക്സ് നടപ്പാക്കിയത്.
പെപ്സി അടക്കം സോഡ ശീതളപാനീയങ്ങളുടെ വിൽപന നാലിൽഒന്നായി കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. സിഗരറ്റിെൻറ വിൽപനയും കുത്തനെ കുറഞ്ഞു. പുതിയ നികുതി നടപ്പായതോടെ ഇൗ ഉൽപന്നങ്ങളുടെ വിൽപന ഗണ്യമായ തോതിലാണ് കുറഞ്ഞതെന്ന് അൽ ഹമരിയയിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന തിരുവള്ളൂർ സ്വദേശി സാദത്ത് മുഹമ്മദ് പറഞ്ഞു. പെപ്സി വിൽപനയെ വലിയതോതിൽ ബാധിച്ചിട്ടുണ്ട്. പുതിയ നികുതി സംബന്ധിച്ച അറിയിപ്പ് പതിച്ചിട്ടുണ്ടെങ്കിലും പലരും പുതിയ വില നൽകാൻ തയാറാകാത്ത അവസ്ഥയുമുണ്ട്. പുതിയ നികുതി വരുന്നതിനു മുമ്പ് 15 പാക്കറ്റ് സിഗരറ്റെങ്കിലും ദിവസവും വിൽക്കാറുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് വരെ ഒരു പാക്കറ്റ് പോലും വിൽപന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, നികുതിയില്ലാത്ത 100 ബൈസ ജ്യൂസുകളുടെ വിൽപന കുത്തനെ വർധിച്ചിട്ടുമുണ്ട്.
കഫ്റ്റീരിയകൾ അടക്കം ചെറിയ സ്ഥാപനങ്ങളിലുള്ള പെപ്സി അടക്കം ശീതള പാനീയ വിൽപനയിൽ അനിശ്ചിതത്വം തുടരുകയാണ്. ഇവയുടെ വിലയുടെ കാര്യത്തിൽ വ്യക്തമായ തീരുമാനമാകാത്തതാണ് കാരണം. പല സ്ഥാപനങ്ങളിലും പുതിയ സ്റ്റോക്ക് എത്തിയിട്ടുമില്ല. നേരത്തേ ഹൈപർമാർക്കറ്റുകൾ ഒരു കാൻ 150 ബൈസക്ക് വിറ്റിരുന്ന സമയത്ത് കോഫി ഷോപ്പുകൾ 200 ബൈസക്കായിരുന്നു വിറ്റിരുന്നത്. എന്നാൽ, നികുതി വർധിക്കുകയും 225 ബൈസക്ക് ഹൈപർമാർക്കറ്റുകൾ വിൽക്കുകയും ചെയ്യുേമ്പാൾ 300 ബൈസെക്കങ്കിലും വിൽപന നടത്തിയാലേ കാര്യമുള്ളൂവെന്നാണ് ചില കോഫി ഷോപ്പുടമകൾ പറയുന്നത്. തങ്ങൾക്ക് കമ്പനി 225 ബൈസക്കാണ് തരുന്നതെന്നും ഇത് 250 ബൈസക്ക് വിറ്റാൽ മെയിൻറനൻസ് ചാർജ്, പ്ലാസ്റ്റിക് കവർ അടക്കമുള്ള അനുബന്ധ വസ്തുക്കൾ നൽകേണ്ടി വരുന്നതിനാൽ ലാഭമൊന്നുമുണ്ടാവില്ലെന്നും ഇവർ പറയുന്നു. 250 ബൈസക്ക് കമ്പനി വിൽക്കാൻ പറയുകയാണെങ്കിൽ ഇൗ ഉൽപന്നങ്ങളുടെ വിൽപന നിർത്തിവെക്കുക മാത്രമാണ് പോംവഴിയെന്നും ഇവർ പറയുന്നു.
അതിനിടെ ചില കഫറ്റീരിയകളിൽ ശനിയാഴ്ച ശീതളപാനീയങ്ങളുടെ പുതിയ സ്റ്റോക്ക് എത്തിയിട്ടുണ്ട്. തങ്ങൾ 300 ബൈസക്കാണ് വിൽക്കുന്നതെന്ന് റൂവി എം.ബി.ഡിയിലെ കഫ്റ്റീരിയയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. എന്നാൽ, ഹൈപർ മാർക്കറ്റുകൾ 225 ബൈസക്ക് വിൽകുന്ന അതേ ഉൽപന്നം 300 ബൈസക്ക് എങ്ങനെ വിൽക്കാൻ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ചില ചെറിയ സ്ഥാപനങ്ങൾ പഴയ സ്റ്റോക്കുകളും വിൽക്കുന്നുണ്ട്. 200 ബൈസക്കും 250 ബൈസക്കുമൊക്കെയാണ് ഇവർ വിൽക്കുന്നത്. പലരും ഒളിപ്പിച്ചു വെച്ചിരുന്ന ഉൽപന്നങ്ങൾ പുറത്തെടുക്കാനും തുടങ്ങിയിട്ടുണ്ട്. നേരത്തേ സ്റ്റോക്കുള്ള ഉൽപന്നങ്ങളുടെ കണക്കുകൾ 15ന് മുമ്പ് നൽകണമെന്നും അവയുടെ വർധിപ്പിച്ച നികുതി നിയമം നിലവിൽ വന്ന് 15 ദിവസത്തിനകം അടയ്ക്കണമെന്നും നികുതി വിഭാഗം നേരത്തേ അറിയിച്ചിരുന്നു. നികുതി വെട്ടിപ്പ് കണ്ടെത്താൻ പരിശോധനകൾ നടത്തുമെന്നും പിടിക്കപ്പെടുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.