മസ്കത്ത്: ഇൗ മാസം 15 മുതൽ നിലവിൽ വരുന്ന എക്സൈസ് നികുതി (സെലക്ടിവ് ടാക്സ്) ബാധ കമായവർക്കുള്ള ഇലക്ട്രോണിക് സംവിധാനം തയാറായി. സെക്രേട്ടറിയറ്റ് ജനറൽ ഫോർ ടാ ക്സേഷനിലെ (എസ്.ജി.ടി) സർവേ ആൻഡ് ടാക്സ് എഗ്രിമെൻറ്സ് വിഭാഗം മേധാവി സുലൈമാൻ ബി ൻ സാലിം അൽ ആദിയാണ് ഇക്കാര്യം അറിയിച്ചത്. പുകയില ഉൽപന്നങ്ങൾ, ശീതള-ഉൗർജ പാനീയങ്ങ ൾ, മദ്യം, പന്നിയിറച്ചി തുടങ്ങിയവയാണ് പുതിയ നികുതി ബാധകമായ ഉൽപന്നങ്ങൾ. ഇവയുടെ ഇറക്കുമതി, ഉൽപാദനം, വിതരണം, വിൽപന തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് പുതിയ എക്സൈസ് നികുതി ദായകരുടെ പട്ടികയിൽ വരുക. ടാക്സ് റിേട്ടണിന് ഒപ്പം നികുതി ബാധ്യതയടക്കുന്നതിനും ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കണം. പുതിയ എക്സൈസ് നിയമത്തിെൻറ എക്സിക്യൂട്ടിവ് റെഗുലേഷെൻറ കരട് തയാറാക്കിയതായി സുലൈമാൻ അൽ ആദി ഒൗദ്യോഗിക വാർത്താ ഏജൻസിയോട് പറഞ്ഞു. നിയമം നിലവിൽ വന്ന് വൈകാതെ ഇത് പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നികുതിദായകരുടെ രജിസ്ട്രേഷൻ, ലൈസൻസ്, നികുതി റിേട്ടൺ സമർപ്പണം, നികുതിയടക്കൽ തുടങ്ങി പ്രവർത്തനത്തിെൻറ എല്ലാ തലങ്ങളിലും ഉപയോഗിക്കാനാകുന്ന രീതിയിലാണ് കമ്പ്യൂട്ടർ സംവിധാനം തയാറാക്കിയിട്ടുള്ളത്. സംവിധാനം ആക്ടിവേറ്റ് ചെയ്യുന്നതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായുള്ള ഒാേട്ടാമേറ്റഡ് ലിങ്കുകൾ യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതും കൃത്യമായ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഡയറക്ടർ ജനറൽ അറിയിച്ചു. നികുതിയുടെ നടത്തിപ്പും നടപടിക്രമങ്ങളുമടക്കം വിവരങ്ങളെ കുറിച്ച വിശദ വിവരങ്ങൾ ചോദ്യോത്തര രൂപത്തിൽ https://tms.taxoman.gov.om എന്ന വെബ്സൈറ്റിൽ എക്സൈസ് നികുതി എന്ന ലിങ്കിൽ പോയാൽ ലഭിക്കും.
നികുതി ദായകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ എല്ലാ ഗവർണറേറ്റുകളിലും പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തുകയും പ്രത്യേക ജീവനക്കാരെ നിയമിക്കുകയും ചെയ്യും. വരും ദിവസങ്ങളിൽ സെമിനാറുകൾ നടത്താനും പദ്ധതിയുണ്ട്. നികുതി ബാധകമായ ഉൽപന്നങ്ങൾ കൈവശമുള്ളവർ നികുതി നിലവിൽ വരുന്നതിന് മുമ്പ് കൈവശമുള്ള ഉൽപന്നങ്ങളുടെ വിവരങ്ങൾ (ട്രാൻസിഷനൽ എക്സൈസ് ടാക്സ് റിേട്ടൺ) വെബ്സൈറ്റിൽ നൽകണം. ഇത് സംബന്ധിച്ച് നൽകിയിട്ടുള്ള നിർദേശങ്ങൾ സൈറ്റിൽ നൽകിയിട്ടുണ്ട്. നികുതിയുമായി ബന്ധപ്പെട്ട രേഖകൾ കാത്തുസൂക്ഷിക്കുകയും വേണം.
റിേട്ടണിൽ വിവരങ്ങൾ ഒത്തുനോക്കുന്നതിനായി പരിശോധകർ ആവശ്യപ്പെട്ടാൽ നൽകുന്നതിനായാണ് ഇത്. നികുതി വെട്ടിപ്പിന് മൂന്നു വർഷം വരെ തടവും 20,000 റിയാൽ വരെ പിഴയും ലഭിക്കുമെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.