സലാല: ദോഫാറിെൻറ മഴക്കാല ഉത്സവമായ സലാല ടൂറിസം ഫെസ്റ്റിവലിന് ഇൗ മാസം പത്തിന് കൊടി ഉയരും. ആഗസ്റ്റ് മൂന്നാം വാരത്തിൽ വലിയ പെരുന്നാൾ അവധി പൂർത്തിയാകുന്നതുവരെ ഫെസ്റ്റിവൽ തുടരും. ദോഫാർ ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഹമൂദ് അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിൽ തിങ്കളാഴ്ച നടന്ന ടൂറിസം ഫെസ്റ്റിവൽ നടത്തിപ്പ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
ഇത്തീനിലെ നഗരസഭ മൈതാനിയിലാണ് ഫെസ്റ്റിവൽ നടക്കുക. ഇവിടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഒമാെൻറ പൈതൃകവും സംസ്കാരവും ഒപ്പം ദോഫാർ ഗവർണറേറ്റിലെ ജീവിതത്തെ കുറിച്ചും പ്രതിപാദിക്കുന്ന പ്രത്യേക പ്രദർശനങ്ങളും ഇക്കുറി സലാല ടൂറിസം ഫെസ്റ്റിവലിൽ ഉണ്ടാകും. അന്താരാഷ്ട്ര കലാകാരന്മാരുടെ പ്രദർശനങ്ങളും ഉണ്ടാകും. എല്ലാ പ്രായത്തിലുള്ളവർക്കും വിനോദവും വിജ്ഞാനവും പ്രധാനം ചെയ്യുന്ന പരിപാടികളായിരിക്കും ടൂറിസം ഫെസ്റ്റിവലിൽ ഒരുക്കുക. കമ്പനികളുടെയും സർക്കാർ ഏജൻസികളുടെയും സ്റ്റാളുകളും ഇവിടെയുണ്ടാകും. കുട്ടികൾക്കുള്ള വിനോദോപാധികളും ഫെസ്റ്റിവൽ നഗരിയിൽ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.