മസ്കത്ത്: സലാല ടൂറിസം ഫെസ്റ്റിവൽ സമാപിച്ചു. വർണാഭമായ കരിമരുന്ന് പ്രയോഗത്തേ ാടെയും സംഗീത, നൃത്ത പരിപാടികളോടെയുമാണ് ഒരുമാസത്തിലധികം നീണ്ടുനിന്ന ഫെസ്റ്റി വലിന് ഒൗദ്യോഗികമായി വ്യാഴാഴ്ച തിരശ്ശീല വീണത്. കഴിഞ്ഞ ജൂലൈ 11നാരംഭിച്ച ഫെസ്റ്റി വലിെൻറ ഭാഗമായുള്ള സാംസ്കാരിക-കലാ പരിപാടികൾ, വർക്ക്ഷോപ്പുകൾ, ഷോപ്പിങ് മേള, സ െമിനാറുകൾ, വിവിധ തരം മത്സരങ്ങൾ തുടങ്ങിയവ ആയിരക്കണക്കിനാളുകളെയാണ് ആകർഷിച്ചത്.
വിവിധ ദിവസങ്ങളിലായി അറബ് ലോകത്തെ പ്രശസ്ത ഗായകരുടെ സംഗീത വിരുന്നും നടന്നിരുന്നു. സലാല ടൂറിസം ഫെസ്റ്റിവലിെൻറ ഭാഗമായി അയ്ൻ സഹൽനൂത്തിൽ നടത്തിയ ഹോട്ട് എയർ ബലൂൺ കാർണിവൽ ഇന്നലെയാണ് സമാപിച്ചത്. ഒമാനിൽ ഇതാദ്യമായി സംഘടിപ്പിച്ച ബലൂൺ കാർണിവലിൽ പല ദിവസങ്ങളിലും പ്രതികൂല കാലാവസ്ഥ മൂലം ബലൂൺ പറത്താൻ കഴിഞ്ഞിരുന്നില്ല.
ഫെസ്റ്റിവൽ ഒൗദ്യോഗികമായി സമാപിച്ചെങ്കിലും അന്താരാഷ്ട്ര ഷോപ്പിങ് പ്രദർശനവും പരമ്പരാഗത നൃത്തവും ഇലക്ട്രോണിക് ഗെയിമുകളും റെയിഡുകളും ഭക്ഷണശാലകളുമെല്ലാം ഫെസ്റ്റിവലിെൻറ പ്രധാന വേദിയായ ഇത്തീനിലെ നഗരസഭ റിക്രിയേഷൻ സെൻററിൽ ഇൗ മാസം 31 വരെ തുടരും.
ഫെസ്റ്റിവലിെൻറ ഭാഗമായി പ്രധാന വേദിക്ക് പുറമെ സംഹറം ടൂറിസ്റ്റ് വില്ലേജ്, ഇത്തീനിലെ അതീന ലാൻഡ്, ദാരീസിലെ ഹഫാ സൂഖ്, തഖാ-മിർബാത്ത് തുടങ്ങിയ സ്ഥലങ്ങളിലും വിവിധ വിനോദ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പരമ്പരാഗത ഒമാനി ഗ്രാമങ്ങളുടെ പുനരാവിഷ്കരണവും സ്വദേശി നൃത്ത-സംഗീത പരിപാടികളുമാണ് കൂടുതൽ പേരെ ആകർഷിച്ചത്. അന്താരാഷ്ട്ര പ്രദർശനങ്ങളിൽ ജോക്കർമാർ, മജീഷ്യൻസ്, സ്പോട്ട് െപർഫോമേഴ്സ് തുടങ്ങിയവരുടെ പ്രകടനമാണ് കാണികൾക്ക് പ്രിയങ്കരമായത്. പ്രധാന വേദിയോട് ചേർന്നുള്ള അൽ മുറൂജ് ഒാപൺ തിയറ്ററിലാണ് അറബ് സംഗീത പരിപാടികൾ നടന്നത്.
ഫെസ്റ്റിവൽ ഇൗ വർഷവും മികച്ച രീതിയിൽതന്നെ പര്യവസാനിച്ചതായി ടൂറിസം ഫെസ്റ്റിവൽ ഡയറക്ടർ തലാൽ അൽ മഷാലി പറഞ്ഞു. ഇൗ വർഷം പുതുതായി ആരംഭിച്ച ചില പരിപാടികൾ നല്ല രീതിയിൽതന്നെ സ്വീകരിച്ചു. ഫെസ്റ്റിവൽ മികവുറ്റതാക്കാനുള്ള അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. അടുത്ത വർഷം ഇതുകൂടി കണക്കിലെടുത്താകും ഫെസ്റ്റിവൽ ആസൂത്രണം ചെയ്യുകയെന്നും തലാൽ അൽ മഷാലി പറഞ്ഞു. വ്യാഴാഴ്ചയാണ് സമാപന പരിപാടികൾ നടന്നതെങ്കിലും സമ്മാനദാനം വെള്ളിയാഴ്ചയാണ് നടന്നത്. ഇൗ വർഷം കൂടുതൽ സഞ്ചാരികൾ ഫെസ്റ്റിവൽ നഗരിയിൽ എത്തിയതായും ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.