മസ്കത്ത്: റോഹിങ്ക്യൻ അഭയാർഥികൾക്ക് സാന്ത്വനവുമായി ഒമാനി സന്നദ്ധ പ്രവർത്തകർ ബംഗ്ലാദേശ് സന്ദർശിച്ചു. റോയൽ ആശുപത്രി കാർഡിയോളജി സ്പെഷലിസ്റ്റ് ഡോ. റാഷിദ് സൈഫ് സാലെം അൽ റുബായിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സഹായവസ്തുക്കളും മരുന്നുകളുമായി റോഹിങ്ക്യകൾ താമസിക്കുന്ന അതിർത്തിപ്രദേശങ്ങളിൽ എത്തിയത്.
സെപ്റ്റംബർ ഏഴിനാണ് അഭയാർഥികൾ താമസിക്കുന്ന പ്രദേശങ്ങളിൽ എത്തിയതെന്ന് ഡോ. റാഷിദ് റുബായി പറഞ്ഞു. ഭക്ഷണം, വസ്ത്രം, ടെൻറുകൾ തുടങ്ങിയ അടിയന്തര സഹായങ്ങളും മരുന്നുകളും വിവിധയിടങ്ങളിൽ വിതരണം ചെയ്തു. ഭക്ഷണത്തിെൻറയും മരുന്നുകളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും ഗുരുതര ക്ഷാമം അഭയാർഥികൾ താമസിക്കുന്ന പ്രദേശങ്ങളിൽ ഉണ്ടെന്ന് ഡോ. റുബായി പറഞ്ഞു.
ഏതാണ്ട് അഞ്ചുലക്ഷത്തോളം പേർ തങ്ങളുടെ നാടും വീടും വിട്ട് ഒാടിപ്പോന്നതായാണ് കണക്കുകൾ. മനുഷ്യത്വരഹിതമായ പീഡനങ്ങൾക്ക് പുറമെ, വീടുകളും സ്വത്തുമെല്ലാം നഷ്ടപ്പെട്ടതിെൻറ ആഘാതം ഇവരെ വിട്ടുമാറിയിട്ടില്ല. അഭയർഥികൾക്ക് ആശ്വാസമേകാൻ ഒമാനി ക്യാമ്പ് സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. വസ്ത്രങ്ങളും മരുന്നുകളും വിതരണം ചെയ്യാനും ക്യാമ്പിൽ സൗകര്യമുണ്ടാകും. സ്വദേശികളുടെയും വിദേശികളുടെയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും സഹായ ഹസ്തം റോഹിങ്ക്യൻ അഭയാർഥികൾക്ക് നേരെ നീളേണ്ടതുണ്ടെന്നും ഡോ. റുബായി ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.