റസിഡൻറ് വിസയിലുള്ളവർക്ക് ഒക്ടോബർ ഒന്നു മുതൽ ഒമാനിലേക്ക് തിരികെ വരാം

മസ്കത്ത്: പ്രവാസികൾക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി ഒമാൻ. ഒക്ടോബർ ഒന്നു മുതൽ സാധുവായ റസിഡൻറ് കാർഡ് ഉള്ള വിദേശികൾക്ക് രാജ്യത്തേക്ക് തിരികെ വരാൻ അനുമതി നൽകാൻ കോവിഡ് പ്രതിരോധ കാര്യങ്ങളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഒക്ടോബർ ഒന്നിനാണ് രാജ്യാന്തര വിമാന സർവീസുകൾക്കായി ഒമാനിലെ വിമാനത്താവളങ്ങൾ തുറക്കുന്നത്. തിരികെ വരുന്ന വിദേശ തൊഴിലാളികൾക്കായി വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനയുണ്ടാകും. ഇതിന് പുറമെ 14 ദിവസത്തെ ക്വാറൈൻറനും നിർബന്ധമായിരിക്കും. ദോഫാർ ഗവർണറേറ്റിൽ കഴിഞ്ഞ മൂന്ന് മാസത്തിലധികമായി തുടരുന്ന ലോക്ഡൗൺ ഒക്ടോബർ ഒന്നു മുതൽ നീക്കം ചെയ്യാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ മേഖലക്കായി പ്രഖ്യാപിച്ച വിവിധ ആശ്വാസ പദ്ധതികൾ തുടരാനും യോഗത്തിൽ തീരുമാനമായി.


നിലവിൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതി ലഭിക്കുന്ന റസിഡൻറ് വിസക്കാർക്ക് മാത്രമാണ് ഒമാനിലേക്ക് തിരികെ വരാൻ അനുമതിയുള്ളത്. പുതിയ തീരുമാനത്തിെൻറ പശ്ചാത്തലത്തിൽ ഇൗ അനുമതി വേണ്ടിവരില്ലെന്നാണ് വ്യക്തമാകുന്നത്. അതേ സമയം ആറു മാസത്തിലധികമായി രാജ്യത്തിന് പുറത്തുള്ളവർക്ക് സ്പോൺസറുടെ അനുമതിയോടെ മാത്രമാണ് തിരികെ വരാൻ കഴിയുകയുള്ളൂവെന്ന നിയമം നിലനിൽക്കുകയും ചെയ്യുമെന്ന് അറിയുന്നു. വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതി പത്രത്തിനായി കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാകുന്നത് പ്രവാസികൾക്ക് ആശ്വാസ്യമാകും.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.