മസ്കത്ത്: ന്യൂനമർദത്തിെൻറ നേരിട്ടുള്ള ആഘാതം ഇന്നും നാളെയുമാണ് കനത്ത തോതിൽ അ നുഭവപ്പെടാൻ സാധ്യതയെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി കാലാവസ്ഥാ മുന്നറിയി പ്പ് സന്ദേശത്തിൽ അറിയിച്ചു. കനത്ത കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്ര ത പാലിക്കണം. ന്യൂനമർദത്തിെൻറ ഫലമായി ശനിയാഴ്ചയും വിവിധ ഗവർണറേറ്റുകളിൽ ശക് തമായ കാറ്റും മഴയുമാണ് ഉണ്ടായത്. ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ, തെക്കൻ ബാത്തിന, മസ ്കത്ത് ഗവർണറേറ്റുകളുടെ ഭാഗങ്ങളിലാണ് ശനിയാഴ്ച ഉച്ചക്കുശേഷം ശക്തമായ കാറ്റ ും കനത്ത മഴയും ഇടിമിന്നലും ഉണ്ടായത്. സമാഇൗലിൽ ശക്തമായ മഴക്ക് ഒപ്പം ആലിപ്പഴ വർഷവും ഉണ്ടായി. ശർഖിയ ഗവർണറേറ്റിൽ വാദി ബനീ ഖാലിദ്, ബിദിയ, അൽകാമിൽ അൽ വാഫി അടക്കം മേഖലകളിൽ ശക്തമായ ഇടിമിന്നലിെൻറയും കാറ്റിെൻറയും അകമ്പടിയോടെയാണ് മഴയെത്തിയത്. മസ്കത്ത് ഗവർണറേറ്റിൽ അമിറാത്ത്, ഖുറിയാത്ത് ഭാഗങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ബാത്തിന മേഖലയിൽ റുസ്താഖിലും ശക്തമായ മഴ പെയ്തു.
വാദികൾ നിറഞ്ഞൊഴുകിയതിനാൽ പ്രധാന റോഡുകളിൽ അടക്കം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കാലാവസ്ഥ മാറ്റത്തിെൻറ ഫലമായി രാജ്യത്ത് പൊതുവെ താപനിലയിൽ കുറവുണ്ടായിട്ടുണ്ട്. വാദി ബനീ ഖാലിദിൽ വാദിയിൽ കുടുങ്ങിയ രണ്ടു പേരെ പ്രദേശവാസികൾ രക്ഷപ്പെടുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഇവരുടെ നില ഗുരുതരമാണ്. ഖുറിയാത്ത്-സൂർ റോഡിൽ റോഡിലേക്ക് കല്ലുകൾ ഇടിഞ്ഞുവീണു. പൊലീസും മറ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് റോഡിലെ തടസ്സം നീക്കിയത്.
രാജ്യത്തിെൻറ ഏതാണ്ടെല്ലാ ഭാഗങ്ങളിലും അടുത്ത മണിക്കൂറുകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി ശനിയാഴ്ച വൈകീട്ട് അറിയിച്ചു.
അൽ ഹജർ പർവതനിരകളിലും പരിസരത്തുമാകും കൂടുതൽ മഴ അനുഭവപ്പെടുക. 30 മി.മീറ്റർ മുതൽ 75 മി.മീറ്റർ വരെ മഴയാണ് ഇൗ പ്രദേശങ്ങളിൽ ഉണ്ടാകാനിട. ദോഫാർ ഗവർണറേറ്റിലെ തീരമേഖലയിലും അൽ വുസ്തയിലും മഴക്ക് സാധ്യതയുണ്ട്. മേയ് 22 വരെ ന്യൂനമർദത്തിെൻറ ഫലമായുള്ള കാലാവസ്ഥാ മാറ്റം തുടരും. കടലും പ്രക്ഷുബ്ധമായിരിക്കും. വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല
മസ്കത്ത്: കാലാവസ്ഥ മാറ്റത്തിെൻറ പശ്ചാത്തലത്തിൽ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നേരത്തേ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം പരീക്ഷകൾ നടക്കും. മഴ ബാധിച്ച സ്കൂളുകൾ, വെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ട താഴ്വരകളിലെ സ്കൂളുകൾ എന്നിവിടങ്ങളിലുള്ള കുട്ടികൾക്ക് സ്കൂൾ അധികൃതരുടെ അഭ്യർഥന പ്രകാരം പരീക്ഷക്ക് മറ്റൊരു തീയതി അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.