ഉൽപാദന മേഖലയിലെ നിക്ഷേപം 3.4 ശതകോടി റിയാലിൽ

മസ്കത്ത്: രാജ്യത്തെ ഉൽപാദന മേഖല വളർച്ചയുടെ വഴിയിൽ. ലക്ഷ്യമിട്ട മുഖ്യ പ്രവർത്തന സൂചികകളിൽ പകുതിയിലേറെയും കൈവരിച്ചതായി തൻഫീദ് ഇംപ്ലിമെേൻറഷൻ, സപ്പോർട്ട് ആൻഡ് ഫോളോഅപ് യൂനിറ്റ് അറിയിച്ചു. വർഷത്തിെൻറ രണ്ടാംപാദം പിന്നിടുേമ്പാൾ 1579 തൊഴിലവസരങ്ങളാണ് ഉൽപാദന മേഖലയിൽ ലഭ്യമാക്കിയത്. ഇൗ മേഖലയിലെ നിക്ഷേപം 3.4 ശതകോടി റിയാലിൽ എത്തുകയും ചെയ്തു. നിലവിലുള്ള പദ്ധതികളുടെ പ്രവർത്തനത്തിന് പുറമെ പുതിയ ബിസിനസ് സംരംഭങ്ങളും ഒമാനിലെത്തി. അഞ്ച് പുതിയ പദ്ധതികളാണ് വർഷത്തിെൻറ ആദ്യത്തിൽ എത്തിയത്.

ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച സെബാസിക് ആസിഡ് പ്ലാൻറ് ഇതിലൊന്നാണ്. ആവണക്കെണ്ണയിൽനിന്ന് സെബാസിക് ആസിഡും ബയോ നൈലോണും പോളിമറുകളുമാണ് ഇവിടെ നിർമിക്കുന്നത്. സെബാസിക് ആസിഡ് പ്ലാൻറിന് ദുകം പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റിയും അടുത്തിടെ അഭിനന്ദിച്ചിരുന്നു. ദുകമിലെ ഏറ്റവും സാധ്യതയുള്ള ബിസിനസ് സംരംഭങ്ങളിലൊന്നായാണ് ഇൗ പ്ലാൻറിനെ വിലയിരുത്തുന്നത്.

Tags:    
News Summary - production-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.