മസ്കത്ത്: ഖത്തർ ലോകകപ്പ്, ഏഷ്യാ കപ്പ് യോഗ്യത റൗണ്ട് ഫുട്ബാൾ മത്സരത്തിൽ അഫ്ഗാനിസ്താനെ തകർത്ത് ഒമാൻ. സീബ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് ഇയിലെ രണ്ടാം റൗണ്ട് മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് ഒമാൻ വിജയിച്ചത്. വിജയത്തോടെ ഒമാൻ ഗ്രൂപ് ഇയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
അബ്ദുൽ അസീസ് അല്‍ മുഖ്ബാലിയുടെ ഇരട്ട ഗോളുകളാണ് ഒമാനെ മിന്നും ജയത്തിന് സഹായിച്ചത്. രണ്ടാം പകുതിയില്‍ മുഹ്സില്‍ അല്‍ ഫസാനി ഒരു ഗോളും നേടി. കളിയുടെ മുഴുവന്‍ സമയങ്ങളില്‍ ഒമാന്‍ മുന്നേറ്റ നിരയുടെ നിരന്തര ആക്രമണങ്ങളാണ് കാണാനായത്.
അഫ്ഗാൻ മുന്നേറ്റ നിര നിരവധി തവണ ഒമാൻ ഗോൾമുഖത്തേക്ക് എത്തിയെങ്കിലും ഒമാൻ പ്രതിരോധ നിരയിൽ തട്ടിത്തെറിച്ചു. യോഗ്യത റൗണ്ടിലെ മൂന്നാം മത്സരം ഒക്ടോബർ 15ന് ദോഹയിൽ ഖത്തറിന് എതിരെയാണ്. ഇന്ത്യക്കും അഫ്ഗാനിസ്താനുമെതിരെ നേടിയ വിജയത്തിെൻറ ആത്മവിശ്വാസത്തിലാണ് ഒമാൻ കോച്ച് ഇർവിൻ കോയ്മാനും സംഘവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.