ഒമാനിൽ വൈദ്യുതി ഉൽപാദനത്തിൽ 11 ശതമാനം വർധന

മസ്കത്ത്: ഈ വർഷം ഏപ്രിൽ അവസാനത്തോടെ ഒമാനിലെ മൊത്തം വൈദ്യുതി ഉൽപാദനം 11ശതമാനത്തിന്റെ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. ഉൽപാദനം മണിക്കൂറിൽ 13,479.8 ജിഗാവാട്ട് ആണ്.

2024 ലെ ഇതേ കാലയളവിൽ ഇത് 12,142.3 ജിഗാവാട്ട് ആയിരുന്നു. 195.9 ശതമാനം എന്ന ഏറ്റവും ഉയർന്ന ഉൽപാദന വളർച്ചനിരക്ക് രേഖപ്പെടുത്തിയത് മസ്‌കത്ത് ഗവർണറേറ്റാണ്. മണിക്കൂറിൽ 93.9 ജിഗാവാട്ടിലെത്തി. വടക്കൻ, തെക്കൻ ഷാർഖിയ ഗവർണറേറ്റുകളിലും 2.8 ശതമാനത്തിന്റെ വർധനയുണ്ടായി.

തെക്ക്, വടക്ക് ബാത്തിന, ദാഹിറ ഗവർണറേറ്റുകളിലെ മൊത്തം വൈദ്യുതി ഉൽപാദനം ഏകദേശം മണിക്കൂറിൽ 7,970.9 ജിഗാവാട്ടിലെത്തി.

കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 5.7 ശതമാനത്തിന്റെ വർധനയാണുള്ളത്. എന്നാൽ ദോഫാർ ഗവർണറേറ്റിൽ വൈദ്യുതി ഉൽപാദനത്തിൽ 4.5 ശതമാനത്തിന്റെയും അൽ വുസ്ത ഗവർണറേറ്റിൽ 3.2 ശതമാനത്തിന്റെയും ഇടിവുണ്ടായി.

Tags:    
News Summary - Oman sees 11 percent increase in electricity production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.