Posted On
date_range Updated On
date_range ഒമാൻ എൻ.ഒ.സി നിയമം ഒഴിവാക്കി; അടുത്ത വർഷം ജനുവരി മുതൽ പ്രാബല്ല്യത്തിൽ
മസ്കത്ത്: ഒമാൻ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷൻ നിയമം (എൻ.ഒ.സി നിയമം) ഒഴിവാക്കി. ഇത് പ്രകാരം ഒരു തൊഴിലുടമക്ക് കീഴിൽ രണ്ട് വർഷം പൂർത്തിയാക്കിയ വിദേശ തൊഴിലാളിക്ക് ആവശ്യമെങ്കിൽ മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാം. ഇതിന് തൊഴിൽ കരാറിെൻറ കാലാവധി അവസാനിച്ചതിെൻറയോ പിരിച്ചുവിട്ടതിെൻറയോ തൊഴിൽ കരാർ അവസാനിപ്പിച്ചതിെൻറയോ തെളിവ് ഹാജരാക്കിയാൽ മതിയെന്ന് വിദേശികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തി പൊലീസ് ആൻറ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്.ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ഷിറൈഖി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അടുത്ത വർഷം ജനുവരി ഒന്നുമുതലാകും എൻ.ഒ.സി ഒഴിവാക്കൽ പ്രാബല്ല്യത്തിൽ വരുക. രണ്ടാമത്തെ തൊഴിലുടമയുടെ വിദേശ തൊഴിലാളിയുമായുള്ള കരാറിന് ബന്ധപ്പെട്ട സർക്കാർ സംവിധാനത്തിെൻറ അനുമതി ആവശ്യമായി വരും. ഇതിനുള്ള വ്യവസ്ഥകൾ പിന്നീട് അറിയിക്കും. വിദേശ തൊഴിലാളിയുടെ റെസിഡൻസ് പെർമിറ്റ് മാറുേമ്പാൾ കുടുംബാംഗങ്ങളുടേതും ഒപ്പം മാറുകയും ചെയ്യും.
ഒമാനിലെ പ്രവാസികൾ ഏറെ നാളുകളായി കാത്തിരിക്കുന്നതാണ് എൻ.ഒ.സി നിയമത്തിെൻറ നീക്കം ചെയ്യൽ. 2014ലാണ് ഇൗ നിയമം നടപ്പിൽ വരുത്തിയത്. ഇത് പ്രകാരം വിദേശികൾക്ക് മറ്റൊരു കമ്പനിയിലേക്ക് മാറണമെങ്കിൽ നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്ത പക്ഷം ഒമാൻ വിട്ട് രണ്ട് വർഷ കാലയളവിൽ രാജ്യത്തേക്ക് തിരിച്ചുവരാൻ അനുമതിയുണ്ടായിരുന്നില്ല.
ഒമാനിലെ പ്രവാസികൾ ഏറെ നാളുകളായി കാത്തിരിക്കുന്നതാണ് എൻ.ഒ.സി നിയമത്തിെൻറ നീക്കം ചെയ്യൽ. 2014ലാണ് ഇൗ നിയമം നടപ്പിൽ വരുത്തിയത്. ഇത് പ്രകാരം വിദേശികൾക്ക് മറ്റൊരു കമ്പനിയിലേക്ക് മാറണമെങ്കിൽ നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്ത പക്ഷം ഒമാൻ വിട്ട് രണ്ട് വർഷ കാലയളവിൽ രാജ്യത്തേക്ക് തിരിച്ചുവരാൻ അനുമതിയുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.