മസ്കത്ത്: ആഗോള മത്സരക്ഷമതാ റിപ്പോർട്ടിൽ നില മെച്ചപ്പെടുത്തി ഒമാൻ. കഴിഞ്ഞ വർഷം ആഗോള തലത്തിൽ 61ാം സ്ഥാനത്തായിരുന്ന ഒമാൻ ഇൗ വർഷത്തെ റിപ്പോർട്ടിൽ 47ാം സ്ഥാനത്തെത്തി. രാഷ്ട്രീയ ഭദ്രത, സുരക്ഷ തുടങ്ങിയ വിഭാഗങ്ങളിൽ ആഗോളതലത്തിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഒമാൻ ഇടം പിടിച്ചിട്ടുണ്ട്. ഭീകരവാദ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത സുരക്ഷിതമായ രാജ്യമാണ് ഒമാനെന്ന് റിപ്പോർട്ട് പറയുന്നു. ഭീകരവാദ സൂചികയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനമാണ് ഒമാനുള്ളത്. പൊലീസ് സേനയുടെ വിശ്വാസ്യതയിൽ അറബ്ലോകത്ത് ഒമാനാണ് ഒന്നാം സ്ഥാനക്കാർ. ആഗോള തലത്തിൽ അഞ്ചാം സ്ഥാനവുമുണ്ട്. ഫിൻലൻഡ് ആണ് പൊലീസ് സേനയുടെ വിശ്വാസ്യതയിൽ ഒന്നാം സ്ഥാനക്കാർ. സംഘടിത കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുള്ള രാഷ്ട്രമാണ് ഒമാൻ. അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തിൽ നാലാം സ്ഥാനവുമാണ് ഒമാന് ഉള്ളത്. ഫിൻലൻഡ് ആണ് ഇൗ വിഭാഗത്തിലും ഒന്നാം സ്ഥാനക്കാർ. റോഡുകളുടെ നിലവാരത്തിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തിൽ എട്ടാം സ്ഥാനക്കാരുമാണ് ഒമാൻ.
സിംഗപ്പൂരാണ് ഇൗ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർ. സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ വിഭാഗത്തിൽ അറബ് മേഖലയിൽ ഒമാനാണ് ഒന്നാമത്. വ്യക്തിഗത അവകാശങ്ങളും സ്വാതന്ത്ര്യവും നീതിന്യായ വ്യവസ്ഥ ഉറപ്പുനൽകുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 12 വിഭാഗങ്ങളിലായി രാജ്യങ്ങളുടെ ഉൽപാദനക്ഷമത അളക്കുന്ന റിപ്പോർട്ടാണ് ആഗോള മത്സരക്ഷമതാ റിപ്പോർട്ട്. 140 രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.