വിലയിൽ കൃത്രിമം: വാണിജ്യ സ്ഥാപനത്തിനെതിരെ കേസ് 

മസ്കത്ത്: ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ വിലയിൽ കൃത്രിമം നടത്തിയതിന് ഒമാനിലെ വാണിജ്യ സ്ഥാപനത്തിനെതിരെ കേസെടുത്ത് നിയമനടപടികൾക്ക് തുടക്കമിട്ടതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
 പ്രദർശിപ്പിച്ചിരിക്കുന്ന വിലയിൽനിന്ന് വ്യത്യസ്തമായ വിലയാണ് ഇൗടാക്കിയത്. ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിെൻറ കൃത്യമായ ലംഘനമാണെന്ന് അതോറിറ്റി മാർക്കറ്റ് െറഗുലേഷൻ ആൻഡ് കൺട്രോൾ ഡിപ്പാർട്മെൻറ് വിഭാഗം ഡയറക്ടർ ഹലീൽ അൽ ഇസ്മാഇൗലി പറഞ്ഞു. നിയമലംഘകരെ കണ്ടെത്തുന്നതിനായി അതോറിറ്റി തുടർച്ചയായ നിരീക്ഷണങ്ങൾ നടത്തിവരുകയാണ്. 

ഇതിനിടയിലാണ് ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് വില കൂട്ടി വിൽപന നടത്തുന്നതായ വിവരം അറിഞ്ഞത്. തുടർന്ന് ഇൻസ്പെക്ടർമാർ അവിടെ റെയ്ഡ് നടത്തുകയും വിവരം ശരിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ശേഷം കേസ് നിയമനടപടികൾക്കായി കൈമാറിയതായി ഹലീൽ അൽ ഇസ്മാഇൗലി പറഞ്ഞു. 

Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.