മത്ര: മസ്കത്തിൽ കോവിഡ് ബാധിതനായ ആദ്യ മലയാളിക്ക് രോഗവിമുക്തി. മനസ്സ് നിറയെ തനിക്കുവേണ്ടി പ്രാര്‍ഥിച്ച വരോടുള്ള നന്ദിയും കടപ്പാടുമാണ് ഉള്ളതെന്ന് മത്രയിൽ കച്ചവട രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ നടാൽ സ്വദേശിയാ യ സിറാജ് പറയുന്നു. കോവിഡ് നെഗറ്റിവ് ആയതിനെ തുടർന്ന് െഎസൊലേഷനിൽനിന്ന് വിട്ട സിറാജ് തിങ്കളാഴ്ച മത്രയ ിലെ തെൻറ മുറിയിലെത്തി.
സലാലയിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശിയിലാണ് ഒമാനിൽ ആദ്യമായി രോഗബാധ കണ്ടെത്തിയ ത്. നാട്ടിൽനിന്നെത്തി മസ്കത്തിൽ സിറാജിെൻറ മുറിയിൽ താമസിച്ച ശേഷമാണ് സലാലയിലേക്ക് പോയത്.
ബന്ധുവായ ഇദ്ദേഹത്തിന് രോഗലക്ഷണം കണ്ടെത്തിയതറിഞ്ഞതു മുതൽ കരുതലോടെയും സ്വയം നിയന്ത്രണങ്ങളോടെയുമാണ് സമൂഹത്തില്‍ ഇടപഴകിയിരുന്നത്. സ്വയം കോവിഡ് പരിശോധനക്ക് പോയി പോസിറ്റിവാണെന്ന് അറിഞ്ഞത് മുതൽ താന്‍മൂലം മറ്റൊരാളിലേക്ക് പകരരുതെന്ന കൃത്യമായ ധാരണയോടെയാണ് ജീവിച്ചത്. എല്ലാം ഒരു സ്വപ്നം പോലെയാണ് കടന്നുപോയത്. രോഗവിമുക്തനായി തിരികെ മുറിയിലെത്തുേമ്പാൾ ജയിലിൽനിന്ന് മോചിതമായ പ്രതീതിയാണ് ഉള്ളതെന്നും സിറാജ് പറയുന്നു.
െഎസൊലേഷനിലേക്ക് മാറിയതുമുതല്‍ ദിവസവും നിരവധി പേരാണ് വിളിച്ചും വാട്സ്ആപ് ചെയ്തും രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ആശ്വസിപ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തത്. മത്രയിലെ ആദ്യ പോസിറ്റിവ് കേസായതിനാല്‍ തുടക്കത്തില്‍ ഒന്നു രണ്ടു ദിവസം ചെറിയൊരു ഭയം രൂപപ്പെട്ടത് ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നീട് കാര്യമായ പ്രയാസമൊന്നും അനുഭവപ്പെട്ടില്ല. കാരണം ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ കോവിഡുണ്ടാക്കിയ ഭീതിയുമായി തട്ടിച്ചു നോക്കിയാല്‍ ഒമാനിലെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമായിരുന്നു. നല്ല പരിചരണവും ആവശ്യമായ നിർദേശങ്ങളും ലഭിച്ചുകൊണ്ടിരുന്നു.
മത്രയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കേസായതിനാല്‍ എന്നെക്കാള്‍ ആധിയും അങ്കലാപ്പും മത്രക്കാർക്കിടയില്‍ ഉണ്ടായി. െഎസൊലേഷൻ ജീവിതം പ്രയാസരഹിതമായി മാറിയതും എളുപ്പത്തില്‍ നെഗറ്റിവ് ഫലം വന്നതും അവരുടെയൊക്കെ പ്രാര്‍ഥനകള്‍ മൂലമാണെന്ന് വിശ്വസിക്കുകയാണ്. ഒമാനിലുള്ള പലര്‍ക്കും കോവിഡിനെ പറ്റി അവബോധമുണ്ടാക്കാനും മാര്‍ഗനിർദേശങ്ങള്‍ നല്‍കാനുമാണ് പ്രധാനമായും െഎസൊലേഷൻ കാലയളവ് ഉപയോഗപ്പെടുത്തിയത്. ദിനേന നിരവധി അന്വേഷണങ്ങള്‍ വരുമായിരുന്നു. അവരുടെയൊക്കെ സംശയ ദൂരീകരണം നടത്താന്‍ പറ്റി എന്നത് ചാരിതാര്‍ഥ്യം നല്‍കുന്നതാണെന്ന് സിറാജ് പറയുന്നു. സിറാജിെൻറ മുറിയിലുള്ള മറ്റ് നാലുപേരും കോവിഡ് മുക്തരായി തിരികെയെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.