മസ്കത്ത്: ഒമാനിൽ രണ്ട് പേർക്കുകൂടി നോവൽ കൊറോണ വൈറസ് (കോവിഡ്-19) രോഗം സ്ഥിരീക രിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗബാധിതരുടെ എണ്ണം ആറായി ഉയർന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് മന്ത്രാലയം പുതിയ രോഗബാധ സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. അടുത്തിടെ ഇറാനിലേക്ക് യാത്ര നടത്തിയവരാണ് രോഗബാധിതരെല്ലാം. തിങ്കളാഴ്ചയാണ് രണ്ട് സ്വദേശി സ്ത്രീകളിൽ ഒമാനിലെ ആദ്യ രോഗബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രണ്ടു പേരിലും കൂടി രോഗം സ്ഥിരീകരിച്ചു. 250 പേർ പരസമ്പർക്കമില്ലാതെ (ക്വാറൈൻറൻ) നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരുടെയെല്ലാം നില തൃപ്തികരമാണ്. ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു.
കോവിഡ് രോഗം റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽനിന്ന് തിരികെയെത്തുന്നവർ ക്വാറൈൻറൻ നടപടികൾക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലയം ഒാർമിപ്പിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലേക്ക് അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ചുമക്കുേമ്പാഴും തുമ്മുേമ്പാഴും ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരണം. രോഗികൾ കൈ കൊടുക്കുന്നതും കവിളിൽ ഉമ്മ വെക്കുന്നതും ഒഴിവാക്കണം. കൈകൾ വെള്ളവും സോപ്പും ഉപയോഗിച്ചോ അല്ലെങ്കിൽ ഹാൻഡ് സാനിൈറ്റസർ ഉപയോഗിച്ചോ കഴുകുന്ന ശീലവും വളർത്തിയെടുക്കണം. മേഖലയിൽ ഇറാനിലാണ് രോഗബാധ ഏറ്റവും രൂക്ഷം. 139 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. 19 പേർ മരിച്ചു. കുവൈത്തിൽ 43ഉം ബഹ്റൈനിൽ 33ഉം യു.എ.ഇയിൽ 13ഉം രോഗബാധകളാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.