മസ്കത്ത്: ഒമാനിൽ രണ്ടുപേർക്കുകൂടി നോവൽ കൊറോണ വൈറസ് (കോവിഡ് 19) രോഗം കണ്ടെത്ത ി. ഇറാനിലേക്ക് യാത്ര ചെയ്തവരുമായി ബന്ധപ്പെട്ടവരിലാണ് രോഗബാധ കണ്ടെത്തിയതെന് ന് ഒമാൻ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച വൈകുന്നേരം അറിയിച്ചു. ഇതോടെ മൊത്തം രോഗബാധ ിതരുടെ എണ്ണം നാലായി ഉയർന്നു. രണ്ടുപേരിൽ തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര പോയവർ മന്ത്രാലയത്തിെൻറ കോൾ സെൻററുമായി ബ ന്ധപ്പെട്ട് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഇറാനിൽനിന്ന് മടങ്ങിയെത്തിയ രണ്ട് സ്വദേശി സ്ത്രീകളിലാണ് തിങ്കളാഴ്ച രോഗബാധ കണ്ടെത്തിയത്. ഇവരുടെ നില തൃപ്തികരമാണെന്നും അവരവരുടെ വീടുകളിൽ പരസമ്പർക്കം ഒഴിവാക്കി (ക്വാറൈൻറൻ) നിരീക്ഷിച്ചുവരുകയാണെന്നും അധികൃതർ അറിയിച്ചു.
രോഗബാധിത രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിയ 250ലധികം പേരെയാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി ക്വാറൈൻറൻ ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇങ്ങനെ നിരീക്ഷണത്തിലുള്ളത്. കൊറോണ ബാധിത രാജ്യങ്ങളിലേക്ക് യാത്രചെയ്ത് തിരികെയെത്തിയവർ വീടുകളിൽതന്നെ തുടരണം. ആരോഗ്യമന്ത്രാലയം കോൾ സെൻററുമായി ബന്ധപ്പെട്ട് ഇവർ രോഗപ്രതിരോധ നടപടികൾ കൈക്കൊള്ളുകയും വേണം. രോഗബാധിത രാജ്യങ്ങളിലേക്ക് അത്യാവശ്യക്കാർ മാത്രം യാത്ര ചെയ്താൽ മതിയെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ ഇറാനിലേക്കുള്ള എല്ലാ വിമാന സർവിസുകളും താൽക്കാലികമായി നിർത്തിവെക്കാൻ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി തിങ്കളാഴ്ച നിർദേശിച്ചിരുന്നു. സർവിസ് നിർത്തിയതോടെ ഇറാനിൽ കുടുങ്ങിയ സ്വദേശികളെയും വിദേശികളെയും പ്രത്യേക വിമാനത്തിൽ തിരികെയെത്തിച്ചു. ഷിറാസിൽനിന്നാണ് ഇവരെ മസ്കത്തിലെത്തിച്ചത്.
അതേസമയം, രോഗബാധയിൽ ആശങ്കപ്പെടാനില്ലെന്നും തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവർക്ക് ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി ചൊവ്വാഴ്ച ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. ഇവർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. സ്ത്രീകളുമായി ബന്ധപ്പെട്ട 35ഒാളം പേരെ തിരിച്ചറിഞ്ഞതായും ഇവരുടെ പരിശോധനാ നടപടികൾ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. രോഗബാധ സംശയിക്കുന്നവരെ പരസമ്പർക്കമില്ലാതെ നിരീക്ഷിക്കാൻ ഒമാെൻറ എല്ലാ ഗവർണറേറ്റുകളിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനം തടയാൻ വ്യക്തി ശുചിത്വം പാലിക്കുന്നതടക്കം മുൻകരുതൽ നടപടികൾ സ്വീകരിക്കണം. കൊറോണ ബാധ സംബന്ധിച്ച ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഒൗദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രമേ കണക്കിലെടുക്കാൻ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
മുൻകാലങ്ങളിൽ പകർച്ചവ്യാധികൾ പടരുേമ്പാൾ സ്വീകരിച്ചുവരുന്ന നടപടികൾ മാത്രമാണ് കൈക്കൊള്ളുന്നത്. ഒമാനിലേക്ക് വരുന്ന യാത്രക്കാരിനിന്ന് അതിർത്തികളിൽ നിന്ന് വ്യക്തി വിവരങ്ങളടക്കം എഴുതി വാങ്ങുന്നുണ്ട്. രോഗലക്ഷണങ്ങളുള്ള യാത്രക്കാർ ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടണം. വീടുകളിലും ആശുപത്രികളിലുമായാണ് ക്വാറൈൻറൻ നടപടികൾ ചെയ്യുന്നത്. ഇറാൻ, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്ന് വന്നവരെ രണ്ടാഴ്ച കാലയളവിൽ ആശുപത്രികളിൽ പരസമ്പർക്കമില്ലാതെ നിരീക്ഷിക്കും.
വിമാനത്താവളങ്ങളിലെ രോഗബാധ നിർണയിക്കുന്നതിനുള്ള സൗകര്യങ്ങൾ പരിമിതമാണെന്നും മന്ത്രി പറഞ്ഞു. ലക്ഷണങ്ങൾ കണ്ടാൽ മരുന്ന് കഴിച്ച് യാത്ര ചെയ്യുന്നതുമൂലം യാത്രക്കാരിൽ ചിലപ്പോൾ പനിയുടെ ലക്ഷണങ്ങൾ ദൃശ്യമാകണമെന്നില്ല. അതിർത്തികളിൽ വിവരങ്ങൾ പൂരിപ്പിച്ച് നൽകിയവരിൽനിന്ന് കൃത്യമായ തുടർ വിവര ശേഖരണം നടത്തുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. രോഗബാധ വ്യാപിക്കാതിരിക്കാൻ ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.