മസ്കത്ത്: കാർഷിക-ഫിഷറീസ് മേഖലയിൽ യുവ തൊഴിൽ സേനയെ ശാക്തീകരിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ശിൽപശാല സംഘടിപ്പിച്ചു.
കാർഷിക-ഫിഷറീസ് മന്ത്രി ഡോ. ഹമദ് ബിൻ സഇൗദ് അൽ ഒൗഫിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ശിൽപശാലയിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും കോർപറേറ്റ് പ്രതിനിധികളുമടക്കം പെങ്കടുത്തു. കാർഷിക-മത്സ്യബന്ധന മേഖലയിലെ വികസനത്തിന് സ്വകാര്യ മേഖലക്ക് അവഗണിക്കാനാകാത്ത പങ്കാളിത്തമുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഡോ. അൽ ഒൗഫി പറഞ്ഞു.
മന്ത്രാലയത്തിെൻറ മേൽനോട്ടത്തിലാണ് ഇൗ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. സ്വദേശികളുടെ തൊഴിൽ ലഭ്യത വർധിപ്പിക്കുന്നതിനുള്ള നടപടികൾക്ക് 2016ൽ ആരംഭിച്ച ഒമ്പതാം പഞ്ചവത്സര പദ്ധതി കാലം മുതൽക്കേ പ്രത്യേക പരിഗണന നൽകി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 2017ൽ തൻഫീദ് സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട ലേബർ മാർക്കറ്റ് ആൻഡ് എംപ്ലോയ്മെൻറ് ലാബും ഇൗ ദിശയിലുള്ള സുപ്രധാന ചുവടുവെപ്പാണ്. നിശ്ചിത സാമ്പത്തിക മേഖലകളിൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾക്ക് ലാബ് രൂപം നൽകിയിട്ടുണ്ട്. വിഷൻ 2040 പദ്ധതിയിലും അടുത്ത വർഷം ആരംഭിക്കുന്ന പത്താം പഞ്ചവത്സര പദ്ധതി കാലയളവിലും സാമ്പത്തിക വൈവിധ്യവത്കരണത്തിന് ഏറെ പങ്കാളിത്തം വഹിക്കുന്ന മേഖലകളിൽ നിക്ഷേപം വർധിപ്പിക്കുന്നതിനും സ്വദേശികൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതിനും നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.