മസ്കത്ത്: സുഹാർ വ്യവസായ മേഖലയിൽ പുതിയ ഉരുക്ക് നിർമാണ ശാല ഉടൻ തുറക്കും. മൂൺ അയേൺ ആൻഡ് സ്റ്റീൽ കമ്പനി എന്ന പേരിലാണ് ശാല അറിയപ്പെടുക. ഇൗ വർഷം ആദ്യ പാദത്തിൽ കമ്പനി ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 1.2 ദശലക്ഷം ടൺ ഉരുക്ക് ഉൽപാദിപ്പിക്കാൻ കമ്പനിക്ക് ശേഷിയുണ്ടാകും. ഒമാെൻറ നിർമാണ മേഖലക്ക് വൻ സംഭാവന നൽകാൻ കഴിയുന്നതായിരിക്കും പുതിയ കമ്പനി. നിർമാണ മേഖലക്ക് ആവശ്യമായ ഇത്തരം അനിവാര്യ ഉൽപന്നങ്ങൾ രാജ്യത്തുതന്നെ ഉൽപാദിപ്പിക്കാൻ കഴിയുന്നത് സാമ്പത്തിക േമഖലക്ക് വലിയ സംഭാവനയാകും. നിലവിൽ ഉരുക്ക് അടക്കമുള്ള കെട്ടിട നിർമാണ ഉൽപന്നങ്ങളിൽ പലതും വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.
എന്നാൽ, ഇത്തരം കമ്പനികൾ നിലവിൽ വരുന്നതോടെ ഗുണമേന്മ കൂടുതലുള്ള ഉൽപന്നങ്ങൾ കുറഞ്ഞ ചെലവിൽ വിപണിയിലിറക്കാൻ കഴിയും. 300 ദശലക്ഷം ഡോളറാണ് കമ്പനിയുടെ മൊത്തം ചെലവ്. ഒമാൻ ഡെവലപ്മെൻറ് ഫണ്ട്, ഗൾഫ് ഇൻവെസ്റ്റ്മെൻറ് കോർപറേഷൻ, സുൽത്താൻ സ്പെഷൽ ഫോഴ്സ് പെൻഷൻ ഫണ്ട് എന്നിവയും മറ്റുമാണ് കമ്പനിയുടെ ഒാഹരിയുടമകൾ. ഗുണനിലവാരത്തിന് പേരുകേട്ട ജർമൻ കമ്പനിയിൽ നിന്നാണ് നിർമാണശാലയുടെ യന്ത്രങ്ങൾ എത്തിക്കുന്നത്. വിവിധയിനത്തിലുള്ള ഉരുക്ക് ബാറുകൾ അടക്കമുള്ളവ അതിവേഗം ആവശ്യക്കാർക്ക് എത്തിക്കാനുള്ള സംവിധാനവും കമ്പനിക്ക് ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.