മസ്കത്ത്: യൂറോപ്യൻ രാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിനുള്ള ഷെങ്കൺ വിസയുടെ (ഷോർട് ട് സ്റ്റേ വിസ) നിരക്ക് വർധിക്കുന്നു. ഫെബ്രുവരി രണ്ട് മുതലാണ് നിരക്ക് വർധിക്കുകയ െന്ന് വിസ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന വി.എഫ്.എക്സ് ഗ്ലോബൽ അറിയിച്ചു. മുതിർന്നവരുടെ വിസ നിരക്ക് 60 യൂറോയിൽനിന്ന് (ശരാശരി 25 റിയാൽ) 80 യൂറോയായാണ് (34 റിയാൽ) ഉയരുക. ആറ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളുടെ വിസ നിരക്ക് 40 യൂറോയായി (17 റിയാൽ) ഉയരും. ആറ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിസക്ക് ഫീസ് അടക്കേണ്ടതില്ല.
ഷെങ്കൺ കരാർ ഒപ്പിട്ട 26 രാജ്യങ്ങൾ സന്ദർശിക്കാൻ ഇൗ ഒരൊറ്റ വിസ മതിയാകും. ജർമനി, ഫ്രാൻസ്, ഡെൻമാർക്ക്, നെതർലൻഡ്സ്, നോർവേ, പോളണ്ട്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ഷെങ്കൺ രാജ്യങ്ങളുടെ പട്ടികയിൽ വരുക. 26 രാജ്യങ്ങളിൽ ഏതിനും വിസ അനുവദിക്കാൻ സാധിക്കും. വന്നിറങ്ങുന്ന രാജ്യത്തുനിന്നു തന്നെ തിരികെ പോകണമെന്ന നിബന്ധനയുമില്ല. നിലവിൽ 104 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഷെങ്കൺ മേഖല സന്ദർശിക്കുന്നതിന് വിസ ആവശ്യമാണ്. ഇൗ രാജ്യങ്ങൾക്കെല്ലാം വിസ നിരക്ക് വർധന ബാധകവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.