മസ്കത്ത്: ഇൗ വർഷത്തെ ടൂർ ഒാഫ് ഒമാൻ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം ഫെബ്രുവരി 11 ന് റുസ്താഖ് കോട്ടയിൽനിന്ന് ആരംഭിക്കും. അഞ്ചു ദിവസത്തിനു ശേഷം മത്ര കോർണിഷിലാ ണ് സമാപനം. ആറു ഘട്ടങ്ങളായാണ് മത്സരം പൂർത്തിയാവുക. റുസ്താഖ് കോട്ടയിൽനിന്ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറർ വരെയുള്ള 138 കിലോമീറ്ററാണ് ആദ്യ ഘട്ടത്തിൽ മത്സരാർഥികൾ പിന്നിടുക. രണ്ടാം ഘട്ടം നസീം പാർക്കിൽനിന്ന് 167.5 കിലോമീറ്റർ അകലെയുള്ള സുഹാർ അൽ ബഹ്രി റോഡ് വരെയാണ്. മൂന്നാം ഘട്ടം ഹൽബാനിലെ ജർമൻ യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജിയിൽനിന്ന് ഖുറിയാത്ത് വരെയും നാലാം ഘട്ടം സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽനിന്ന് ടൂറിസം മന്ത്രാലയം വരെയുമാണ്.
മത്സരാർഥികളുടെ സഹനശക്തി പരീക്ഷിക്കപ്പെടുന്ന അഞ്ചാം ഘട്ടത്തിൽ സമാഇൗലിൽനിന്ന് ജബൽ അഖ്ദർ വരെയുള്ള 150 കിലോമീറ്റർ ദൂരമാകും പിന്നിടുക. ഒന്നാം സ്ഥാനം ഉറപ്പിക്കാൻ കടുത്ത പോരാട്ടം നടക്കുന്ന അവസാന ഘട്ടത്തിൽ അറൈമി ബ്യൂൾവാർഡിൽനിന്ന് മത്ര കോർണിഷ് വരെയുള്ള 144.5 കിലോമീറ്ററാണ്. ഒമാെൻറ വിവിധ ഭൂപ്രകൃതികളിലൂടെ കടന്നുപോകുന്ന 911 കിലോമീറ്റർ ദൂരമാണ് ആറ് സ്റ്റേജുകളിലായി മത്സരാർഥികൾ പിന്നിടുകയെന്ന് സംഘാടകർ അറിയിച്ചു. 12ാം നൂറ്റാണ്ടിെൻറ പാരമ്പര്യം വിളിച്ചോതുന്ന റുസ്താഖ് കോട്ടയിൽനിന്ന് തുടങ്ങി ആധുനികതയുടെ അടയാളമായ മസ്കത്തിലാണ് മത്സരത്തിെൻറ സമാപനം. കഴിഞ്ഞ വർഷം അസ്താന പ്രോ ടീമിെൻറ അലക്സി ല്യൂെട്ടൻസ്കോയാണ് ടൂർ ഒാഫ് ഒമാൻ ജേതാവായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.