മസ്കത്ത്: സൊഹാർ വ്യവസായ നഗരത്തിെൻറ മൊത്തം നിക്ഷേപം രണ്ട് ബില്യൺ കടന്നു. ഇൗ വർഷത്തോ ടെ വ്യവസായ നഗരത്തിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണം 350 ആയി. സൊഹാർ വ്യവസായ നഗര വും നിക്ഷേപകരും തമ്മിലെ ശക്തമായ ബന്ധമാണ് വ്യവസായ നഗരത്തിെൻറ എല്ലാ മേഖലയിലുമുള്ള വളർച്ചക്ക് കാരണമായതെന്ന് സൊഹാർ വ്യവസായ നഗരം ഡയറക്ടർ ജനറൽ അബ്്ദുല്ല ബിൻ സാലിം അൽ കാബി പറഞ്ഞു. നിക്ഷേപത്തിലും കമ്പനികളുടെ എണ്ണത്തിലും വളർച്ചയുണ്ടായതിനോടൊപ്പം തൊഴിലാളികളുടെ എണ്ണത്തിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 17,000 തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നതായും ഇതിൽ 35 ശതമാനവും സ്വദേശികളാണെന്നും കാബി പറഞ്ഞു. അതോടൊപ്പം വ്യവസായ നഗരത്തിെൻറ ഏഴാം ഘട്ടം പൂർത്തിയായി വരുന്നതായും അദ്ദേഹം പറഞ്ഞു. ഏഴാംഘട്ട പദ്ധതി വൈദ്യുതി, വെള്ളം, മാലിന്യ നിർമാർജന പദ്ധതി, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം അടക്കം നിരവധി സൗകര്യങ്ങളുള്ളതാണ്. മാത്രമല്ല അതീവ സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.
പദ്ധതിയുടെ 80 ശതമാനവും പൂർത്തിയായതായും ഇൗ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാവുമെന്നും കാബി പറഞ്ഞു. ഗതാഗത മന്ത്രാലയവുമായി സഹകരിച്ച് ആറാം ഘട്ടത്തിനും ഏഴാം ഘട്ടത്തിനുമിടയിൽ േറാഡ് നിർമിക്കാനും തങ്ങൾക്ക് പദ്ധതിയുണ്ടെന്ന് കാബി പറഞ്ഞു. ഇത് ചരക്കുനീക്കത്തിന് ഏറെ സഹായകമാവും. അടുത്ത വർഷം മധ്യത്തോടെ വ്യവസായ നഗരത്തെ എക്സ്പ്രസ് ഹൈവേയുമായും ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ആദ്യപാദത്തോടെ മസാർ ഇൻവെസ്്റ്റ് വിൻഡോയും സജ്ജമാവും. ഇതോടെ നിക്ഷേപ പ്രക്രിയകൾ എളുപ്പമാവുമെന്നും ലൈസൻസ് നേടാനുള്ള സംവിധാനങ്ങൾ ഒരു കുടക്കീഴിലാക്കാൻ കഴിയുമെന്നും കാബി ചൂണ്ടിക്കാട്ടി. നിലവിൽ ചില സമയങ്ങളിൽ അനുഭവപ്പെടുന്ന ജലതടസ്സം ഒഴിവാക്കാൻ മജിസ് ഇൻഡസ്ട്രിയൽ സർവിസസ് േഫാർ പോർട്ടബ്ൾ സർവിസസുമായി മറ്റൊരു കരാറിലും അധികൃതർ ഒപ്പുവെച്ചിട്ടുണ്ട്. ഇൗ േസവനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.