മസ്കത്ത്: നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം സുൽത്താനേറ്റിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ദർശിച്ചത് ആയിരങ്ങൾ. സുൽത്താനേറ്റിെൻറ ആകാശത്ത് വിസ്മയം തീർത്ത വാർഷിക വലയ ഗ്രഹണം വ്യാഴാഴ്ച രാവിലെ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. ‘റിങ് ഓഫ് ഫയർ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ അപൂർവ ജ്യോതിശാസ്ത്ര പ്രതിഭാസം ഒമാനിൽ രാവിലെ 6.30 മുതലാണ് ദൃശ്യമായി തുടങ്ങിയത്. രാവിലെ 9 വരെ നീണ്ടുനിന്നു. ജ്യോതിശാസ്ത്ര സൊസൈറ്റി ഒമാനിൽ സ്ഥാപിച്ച നിയുക്ത വാച്ച് പോയൻറുകളിൽ ഉടനീളം ഗ്രഹണം നിരീക്ഷിക്കാൻ കുട്ടികളും സ്ത്രീകളും ജ്യോതിശാസ്ത്ര പ്രേമികളും ഉൾപ്പെടെ നിരവധി പേരാണ് എത്തിച്ചേർന്നത്. സ്കൈ വാച്ചറുകളും എക്ലിപ്സ് ഗ്ലാസുകളും ഉപയോഗിച്ച് ആയിരങ്ങളാണ് വിവിധയിടങ്ങളിൽ നിന്നായി സൂര്യൻ തീവലയമാകുന്ന അപൂർവ ദൃശ്യം നുകർന്നത്.
ഗ്രഹണം ഒമാനിൽ ഏകദേശം രണ്ട് മണിക്കൂർ 29 മിനിറ്റ് നേരമാണ് നീണ്ടുനിന്നത്. രാവിലെ 7.40ഓടെ ഗ്രഹണം അതിെൻറ ഉച്ചസ്ഥായിയിലെത്തി. പിന്നീട് ക്രമേണ രാവിലെ 9 മണിയോടെ കുറഞ്ഞുവരുകയായിരുന്നു. അടുത്ത വാർഷിക ഗ്രഹണം 2020 ജൂൺ 21നാണ് സംഭവിക്കുക.അൽ ദാഹിറ, അൽ ധഖിലിയ, അൽ വുസ്ത, അൽ ഷാർഖിയ എന്നിവർക്ക് ഈ ജ്യോതിശാസ്ത്ര വിസ്മയത്തിെൻറ മികച്ച കാഴ്ചയാണ് ലഭിച്ചത്, അതേസമയം സുൽത്താനേറ്റിലെ മറ്റു ഗവർണറേറ്റുകളിൽ ഭാഗിക ഗ്രഹണമായാണ് ഇത് കാണപ്പെടുന്നത്. ‘‘വാർഷിക സൂര്യഗ്രഹണം അപൂർവ പ്രകൃതിവിസ്മയമാണ്. അത് കാണാൻ വളരെ ആകർഷകമാണ്. ഒമാനിലെ വാർഷിക ഗ്രഹണ വിസ്മയം കാണുന്നതു കൂടി ലക്ഷ്യമിട്ടാണ് ഞങ്ങൾ അവധിക്കാലം ആസൂത്രണം ചെയ്തത്’’ എന്ന് മസ്കത്തിൽ നിന്ന് ആകാശത്തിലെ അപൂർവ പ്രതിഭാസം കണ്ട നോർവേയിൽ നിന്നുള്ള ഒരു ടൂറിസ്റ്റ് ബാരൺ പറഞ്ഞു.
സുൽത്താനേറ്റിൽ പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാരികൾക്ക് സവിശേഷമായ ഒരു ടൂറിസം അനുഭവമാക്കി വലയ ഗ്രഹണ പ്രതിഭാസം മാറ്റാൻ ടൂറിസം മന്ത്രാലയം പ്രത്യേക ഒരുക്കങ്ങൾ നേരത്തേ നടത്തിയിരുന്നു. ഒമാൻ ജ്യോതിശാസ്ത്ര സൊസൈറ്റിയുമായി (ഒ.എ.എസ്) സഹകരിച്ചാണ് മന്ത്രാലയം വിപുലമായ സംവിധാനങ്ങളും സൗകര്യങ്ങളുമേർപ്പെടുത്തിയത്. ഒരു പ്രധാന ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിെൻറ സ്ഥാനം അടയാളപ്പെടുത്തുന്നതിനും അതിന് അനുസൃതമായി ശാസ്ത്രീയ സംഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്ര ടൂറിസത്തെ പരിചയപ്പെടുത്തുന്നതിനുമായാണ് മുന്നൊരുക്കങ്ങൾ നടത്തിയത്.
എൻഡോവ്മെൻറ്, മതകാര്യ മന്ത്രാലയത്തിെൻറ കൂടി സഹകരണത്തോടെ ഒമാൻ ജ്യോതിശാസ്ത്ര സൊസൈറ്റി സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ കൂട്ട നിരീക്ഷണ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. കൂടാതെ റാസ് അൽ റുവായിസിൽ (അൽ വുസ്ത) വാർഷിക വലയ ഗ്രഹണ ക്യാമ്പും ഒരുക്കി. സൗരോർജ ഫിൽട്ടറുകൾ ഘടിപ്പിച്ച നിരവധി ജ്യോതിശാസ്ത്ര ദൂരദർശിനികൾ മിക്കയിടത്തും സജ്ജീകരിച്ചിരുന്നു. ശാസ്ത്രീയ ഗവേഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ശാസ്ത്ര ടൂറിസത്തിലൂടെ അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തലമുറകളുടെ ജ്യോതിശാസ്ത്ര പ്രേമികളെയും ജ്യോതിശാസ്ത്രജ്ഞരെയും കെട്ടിപ്പടുക്കുന്നതിന് സഹായകമാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അവർ ഈ മേഖലയിലെ ഒമാെൻറ സാംസ്കാരികവും ശാസ്ത്രീയവുമായ കഴിവുകൾ വർധിപ്പിക്കുകയും ബഹിരാകാശ നിരീക്ഷണത്തിലെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ടൂറിസം മന്ത്രാലയത്തിലെ പ്രമുഖർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.