മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ മുദൈബിയിൽ ഇരുമ്പു യുഗത്തിെൻറ ആരംഭത്തി ലേതെന്ന് കരുതുന്ന 45 ശവകുടീരങ്ങളുള്ള ശ്മശാനവും അധിവാസ മേഖലയും കണ്ടെത്തി. ഒമാൻ സാംസ്കാരിക പാരമ്പര്യ മന്ത്രാലയം ജർമനിയിലെ ഹെയ്ഡൽബർഗ് സർവകലാശാലയുമായി സഹകരിച്ച് നടത്തിയ സർവേയിലും പര്യവേക്ഷണത്തിലുമാണ് സ്ഥലം കണ്ടെത്തിയതെന്ന് ഒമാൻ സാംസ്കാരിക പാരമ്പര്യ മന്ത്രാലയം അറിയിച്ചു. ഇരുമ്പു യുഗത്തിലെ താമസ മേഖലകൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പര്യവേക്ഷണത്തിലാണ് അൽ മുദൈബിയിലെ അൽ സലീലി പർവതനിരകളിൽനിന്ന് സുപ്രധാനമായ സാംസ്കാരിക അവശിഷ്ടം കണ്ടെത്തിയത്. നല്ല രീതിയിൽ സംരക്ഷിച്ചിട്ടുള്ള 45 ശവകുടീരങ്ങൾ അടങ്ങിയ 50 മീറ്റർ മുതൽ 80 മീറ്റർ വരെ വിസ്തൃതിയുള്ള സ്ഥലമാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇരുമ്പ് യുഗത്തിെൻറ ആദ്യകാലത്തുണ്ടായ അധിവാസ മേഖലയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ചെമ്പ് ഖനനം നടത്തുന്നവരാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. ഇതേ കാലഘട്ടത്തിലേതെന്ന് വിശ്വസിക്കുന്ന പുരാതന ഖനി മേഖലയിൽനിന്നും 700 മീറ്റർ അകലെയാണെന്നും മന്ത്രാലയം പറയുന്നു. ഇരുമ്പുയുഗ കാലഘട്ടത്തിലെ ചെമ്പ് അയിരുകൾ ഖനനം ചെയ്യുന്ന പ്രധാന മേഖല കൂടിയായിരുന്നു ഇത്. ഇസ്ലാമിക കാലഘട്ടം വരെ ഇവിടം ഖനനത്തിന് ഉപയോഗിച്ചിരുന്നു. അതോടൊപ്പം 3000 വർഷങ്ങൾ പഴക്കമുള്ള കല്ലുകൾ കൊണ്ടുണ്ടാക്കിയ കെട്ടിടങ്ങൾ, ശവകുടീരങ്ങൾ, താമസയിടങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയതിനാൽ ഇത് ഏറെ പ്രധാന്യമുള്ള പുരാവസ്തു കേന്ദ്രമാണ്. അതോടൊപ്പം അക്കാലത്തെ ശവമടക്ക് രീതിയും ഇതിൽനിന്നും മനസ്സിലാക്കാം. മരിച്ചവരുടെ സാമൂഹിക പദവി ശവകുടീരത്തിെൻറ നീളത്തിൽനിന്നും പുരാവസ്തു ശാസ്ത്രത്തിൽനിന്നും വ്യക്തമാകുന്നുവെന്നും മന്ത്രാലയം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.