മത്ര: ബുധനാഴ്ച സന്ധ്യക്കുണ്ടായ മഴ മത്ര സൂഖിൽ വിതച്ചത് കനത്ത നാശം. മത്രയുടെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് കടകളിലാണ് വെള്ളം കയറിയത്. മഴത്തുള്ളികള്‍ വാദിയാ യി പരിണമിച്ചുണ്ടായ വെള്ളപ്പൊക്കത്തില്‍ മനോഹരമായ മത്ര അക്ഷരാർഥത്തില്‍ പ്രളയ ഭൂമ ി പോലെയായി. എങ്ങും വെള്ളപ്പാച്ചിലും മണ്ണുകള്‍ അടിഞ്ഞുകൂടിയുണ്ടായ മാർഗ തടസ്സവുമായിരുന്നു ബുധനാഴ്ച രാത്രി. മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസ്സവും നേരിട്ടു. സാധാരണയില്‍നിന്ന് വ്യത്യസ്തമായിരുന്നു മത്രയിൽ ബുധനാഴ്ചയുണ്ടായ വെള്ളപ്പൊക്കം. മത്രയുടെ പ്രത്യേകതയായ അനേകം ഗല്ലികളിലോരോന്നിലൂടെയും നദികള്‍ വഴിമാറി ഒഴുകുന്നതുപോലെ വെള്ളം ചാലിട്ട് കുത്തിയൊലിച്ച് വന്നതിനാലാണ് സൂഖിലെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും വെള്ളം കയറിയത്. ദീർഘകാലമായി സൂഖില്‍ കച്ചവടവും ജോലിയുമായി കഴിയുന്നവരെപ്പോലും മഴയുടെ ഉഗ്രരൂപം ആശ്ചര്യപ്പെടുത്തി. ഏതു പേമാരിയിലും വെള്ളം കയറാത്ത ബലദിയ പാര്‍ക്കിലെ ഹോള്‍സെയില്‍ മാർക്കറ്റിൽ പോലും ബുധനാഴ്ച രാത്രി വെള്ളം കയറി. സൂഖിെൻറ ഏതാണ്ടെല്ലാ ഭാഗങ്ങളിലുമുള്ള നൂറുകണക്കിന് കടകള്‍ക്കാണ് നാശനഷ്ടങ്ങളും കേടുപാടുകളും സംഭവിച്ചത്.
മഴയെ തുടര്‍ന്നുള്ള വാദി മത്രയില്‍ പണ്ടുതൊട്ടേ പതിവുള്ളതാണ്. എന്നാല്‍, അതിനൊരു പതിവ് റൂട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വളരെ ഉയരത്തില്‍ കെട്ടിയായിരുന്നു പഴയകാല കടകൾ നിർമിച്ചിരുന്നത്. കടകള്‍ നവീകരിക്കുന്നതിെൻറ ഭാഗമായി തറനിരപ്പിെൻറ ഇറക്കം കുറച്ചതിനാലാണ് കടകളിലേക്ക് വെള്ളം ഇരച്ചു കയറിയത്. വാഹനം കുടുങ്ങിയത് സ്ഥിതി രൂക്ഷമാക്കുകയും ചെയ്തു. നാട്ടിലെ അതിതീവ്ര മഴയും തുടര്‍ന്നുണ്ടാകുന്ന വെള്ളപ്പൊക്കവും കേട്ടറിഞ്ഞു മാത്രം പരിചയമുള്ള പ്രവാസികള്‍ ശരിക്കും ഭയപ്പാടിലായിരുന്നു. അടുത്ത കാലത്തൊന്നും ഇങ്ങനെ വെള്ളമുയര്‍ന്നതായി ഓർമയില്ലെന്ന് പഴയകാല വ്യാപാരിയായ കണ്ണൂര്‍ ആദൂര്‍ സ്വദേശി ഹമീദ് മാഷ് പറയുന്നു. മഴവെള്ളത്തിെൻറ വരവുകണ്ട് ഭയപ്പെട്ട് മകനെ പെട്ടെന്ന് കട പൂട്ടാനേൽപിക്കുകയായിരുന്നു. മത്ര പോര്ബമ്പയിലാണ് നാശനഷ്ടങ്ങൾ അധികവും സംഭവിച്ചത്. വടകര സ്വദേശി ഇസ്മാഇൗലും റഫീഖ് കുരിക്കളും ചേര്‍ന്ന് നടത്തുന്ന ബഹൂര്‍ ഹാൻഡിക്രാഫ്റ്റ്സ് കടയിലെ ഏതാണ്ട് മുഴുവന്‍ സാധനങ്ങളും നശിച്ചു.
മട്ടന്നൂര്‍ സ്വദേശി ശംസുവിെൻറ പശ്മിന ഷോപ്പിെൻറ കാര്യവും സമാനമാണ്. പാകിസ്താന് സ്വദേശി ഫരീദിെൻറ രണ്ട് റെഡിമെയ്ഡ് ഷോപ്പുകളാണ് വെള്ളം കയറി നശിച്ചത്. ഫരീദ് തെൻറ കടയിലെ നനഞ്ഞു കുതിര്‍ന്ന വസ്ത്രങ്ങള്‍ തുച്ഛവിലക്ക് ലേലംവിളിച്ചു വിൽപനനടത്തുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. സാന്യോ മസ്ജിദിനോട് ചേര്‍ന്നുള്ള ഗുജറാത്ത് സ്വദേശിയുടെ തുണിക്കടയിലെ ഏതാണ്ട് മുഴുവൻ തുണികളും ചളിവെള്ളം കയറി ഉപയോഗശൂന്യമായി. ബാക്കിയുള്ള വസ്ത്രശേഖരം സൂഖില്‍ ഉണക്കാന്‍ വെച്ച കാഴ്ചകള്‍ വേദനജനകമായിരുന്നു. തൊട്ടടുത്തുള്ള പഠാൻ സ്വദേശിയുടെ വിവാഹ വസ്ത്രങ്ങൾ വില്‍ക്കുന്ന കടയിലെ മുഴുവൻ സാധനങ്ങളും നശിച്ചു. പാകിസ്താന് സ്വദേശിയായ സാങ്കിയുടെ തുണിക്കടയില്‍ വെള്ളം കയറി നാശമുണ്ടായി. അധ്വാനിച്ചുണ്ടാക്കിയ സാധനങ്ങളല്ലേ പോയുള്ളൂ, ആളപായമുണ്ടായില്ലല്ലോ എന്നുപറഞ്ഞ് ആശ്വസിക്കുകയാണ് സാങ്കി.
സമ്പത്ത് അധ്വാനിച്ചാല്‍ ഇനിയും നേടാമെന്നും സാങ്കി ആശ്വാസം കൊള്ളുന്നു. ഇരിക്കൂര്‍ സ്വദേശി സൈനുദ്ദീൻ നടത്തുന്ന സന ഫാന്‍സി ഷോപ്പും ചെങ്ങളായി സ്വദേശി ഹാഷിര്‍ നടത്തുന്ന ഇമിറ്റേഷൻ ജ്വല്ലറിയും വലിയ നഷ്ടങ്ങൾ സംഭവിച്ചവയില്‍ പെടും. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി ഫാസിലിെൻറ ഹോള്‍സെയില്‍ മാര്‍ക്കറ്റിലുള്ള ഷോപ്പിലും വലിയ നഷ്ടമാണ് ഉണ്ടായത്. തൃശൂർ സ്വദേശി ബിജുവിനും ഭീമമായ നഷ്ടങ്ങള്‍ സംഭവിച്ചു. ഒരേ നിരയിൽ പ്രവര്‍ത്തിക്കുന്ന മൂന്നു റെഡിമെയ്ഡ് ഷോപ്പിലാണ് വെള്ളം കയറിയത്. ആയിരക്കണക്കിന് റിയാലിെൻറ നഷ്ടം വന്നതായി ബിജു പറഞ്ഞു. ബുധനാഴ്ച രാവിലെ കടകള്‍ തുറന്നു വൃത്തിയാക്കിയ വ്യാപാരികൾ ഉച്ചക്ക് ശേഷം പ്രവർത്തിച്ചില്ല. വ്യാഴാഴ്ചയും മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് വ്യാപാരികൾ മുൻകരുതലെടുത്തു. ഗ്ലാസ് ഡോറിനും ഷട്ടറിനും ഫോം അടിച്ചുപിടിപ്പിച്ച് വെള്ളം കയറാനുള്ള സാധ്യതകൾ അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.