മസ്കത്ത്: ലോക ഇക്കണോമിക് ഫോറത്തിെൻറ ട്രാവൽ ആൻഡ് ടൂറിസം മത്സരാത്മകത സൂചി കയിൽ നില മെച്ചപ്പെടുത്തി ഒമാൻ. 141 രാജ്യങ്ങളുടെ പട്ടികയിൽ 58ാം സ്ഥാനമാണ് ഒമാനുള്ളത ്. രണ്ടു വർഷത്തിലൊരിക്കലാണ് സൂചിക പ്രസിദ്ധീകരിക്കുന്നത്. 2016ൽ പ്രസിദ്ധീകരിച്ച പ ട്ടികയിൽ 136 രാജ്യങ്ങളിൽ ഒമാന് 66ാം സ്ഥാനമാണ് ഉണ്ടായിരുന്നത്. സുരക്ഷയും ഭദ്രതയും, ബിസിനസ് അന്തരീക്ഷം, ആരോഗ്യവും ശുചിത്വവും, വിവരസാേങ്കതിക-ആശയ വിനിമയ മേഖലയിലെ മികവ്, വിലയിലെ മത്സരാത്മകത എന്നീ വിഭാഗങ്ങളിലെ മികച്ച പ്രകടനമാണ് ഒമാനെ സൂചികയിൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചത്.
പശ്ചിമേഷ്യയിലെ ഏറ്റവും സുരക്ഷിതവും ആഗോളതലത്തിൽ മൂന്നാമത്തെ സുരക്ഷിത രാഷ്ട്രവും ഒമാൻ ആണെന്ന് സർവേയിൽ പറയുന്നു. കുറഞ്ഞ കൊലപാതക നിരക്ക് (ആഗോളതലത്തിൽ 19ാമത്തേത്), വിശ്വസനീയമായ പൊലീസ് സേന (ആഗോളതലത്തിൽ അഞ്ചാമത്തേത്), കുറഞ്ഞ കുറ്റകൃത്യ നിരക്ക് (ആഗോള തലത്തിൽ മൂന്നാമത്തേത്), കുറഞ്ഞ ഭീകരവാദ ഭീഷണി (ആഗോള തലത്തിൽ ഏഴാമത്തേത്) എന്നിവയാണ് സുരക്ഷിത രാജ്യമെന്ന ബഹുമതി ഒമാനെ തേടിവരാൻ കാരണം. സ്വദേശികളെയും രാജ്യത്ത് എത്തുന്ന സഞ്ചാരികളെയും മുന്നിൽകണ്ട് അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നടത്തിയിട്ടുള്ള നിക്ഷേപങ്ങൾ രാജ്യത്തെ ടൂറിസം മേഖലക്ക് പ്രയോജനം ചെയ്യുന്നുണ്ടെന്ന് സർവേയുടെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
മാനവ വിഭവശേഷി, തൊഴിൽ വിപണി, അന്താരാഷ്ട്ര തലത്തിലെ സുതാര്യത, പരിസ്ഥിതി സുസ്ഥിരത എന്നീ വിഭാഗങ്ങളിലും ഒമാൻ കഴിഞ്ഞ പട്ടികയിൽനിന്ന് മുന്നേറ്റം കൈവരിച്ചതായും റിപ്പോർട്ട് പറയുന്നു. സ്പെയിൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ, അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ, ഇറ്റലി, കാനഡ, സ്വിറ്റ്സർലൻഡ്, ഇന്ത്യ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞവർഷം 40ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കുറി 37ാം സ്ഥാനത്താണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.