മസ്കത്ത്: വിദേശി വീട്ടുജോലിക്കാരിയെ ഒമാനി കുടുംബം അപമാനിച്ചതായ വാർത്ത ഒമാൻ ദേശീ യ മനുഷ്യാവകാശ കമീഷൻ തള്ളിക്കളഞ്ഞു. ആഫ്രിക്കക്കാരിയെ അപമാനിച്ചതായി ഇൻറർനാഷന ൽ ട്രേഡ് യൂനിയൻ കോൺഫെഡറേഷന്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണശേഷമാണ് അതോറിറ്റിയുടെ പ്രതികരണം. ഒമാനി കുടുംബം അപമാനിക്കുന്നെന്നും അതിനാൽ അവർ നാട്ടിലേക്ക് തിരിച്ചുപോകാനാഗ്രഹിക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്.
പരാതി കിട്ടിയ ഉടൻ വീട്ടുജോലിക്കാരിയുമായും സ്പോൺസറുമായും കമീഷൻ അധികൃതർ ഫോണിൽ ബന്ധപ്പെട്ടു.
ജോലി മാറണമെന്നുള്ളതിനാൽ ജോലിക്കാരി പ്രശ്നങ്ങൾ മെനഞ്ഞുണ്ടാക്കുകയാണെന്ന് സ്പോൺസർ പറഞ്ഞു. മനുഷ്യാവകാശ കമീഷൻ ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ കമ്മിറ്റിയുമായും ബന്ധപ്പെട്ടു. വീട്ടിലെത്തി അന്വേഷണം നടത്തിയ കമ്മിറ്റി സംഘം ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് റിപ്പോർട്ട് നൽകിയത്. ഇവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഒരു ശാരീരിക പീഡനത്തിനും വിധേയയായിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തു. മാനവവിഭവശേഷി മന്ത്രാലയവുമായും റോയൽ ഒമാൻ െപാലീസുമായും ചേർന്ന് ജോലിക്കാരിക്ക് സുരക്ഷിത താമസമൊരുക്കുകയും ലഭിക്കാനുള്ള ശമ്പള കുടിശ്ശിക നൽകിയശേഷം സുരക്ഷിതമായി നാട്ടിലയക്കുകയുംചെയ്തതായി കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.