മസ്കത്ത്: ഉപഭോക്തൃ സംരക്ഷണ നിയമലംഘന കേസുകളിൽ നീതിന്യായ കോടതിയിൽ കുറ്റം തെ ളിയുന്നതുവരെ ആരോപണവിധേയരായ കമ്പനികളുടെയും ഉടമകളുടെയും പേരുവിവരങ്ങൾ പര സ്യമായി പറയാൻ കഴിയില്ലെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വക്താവ് അറിയിച്ചു. ഉപഭോക്താക്കൾക്ക് ദോഷകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പേരുകൾ വ്യക്തമാക്കണമെന്ന് ജനങ്ങൾ സമൂഹ മാധ്യമങ്ങളിൽ ആവശ്യമുയർത്തിയ പശ്ചാത്തലത്തിലാണ് വക്താവ് ഇക്കാര്യമറിയിച്ചത്.
ഇത്തരം കേസുകളിൽ നിയമപരമായ പ്രക്രിയയുണ്ട്. വിധി പ്രഖ്യാപിച്ച് കേസ് ഫയൽ അടച്ച ശേഷം കോടതിക്കാണ് ഇത്തരം നിയമലംഘകരുടെ പേര് പരസ്യമായി പറയാൻ അധികാരമുള്ളതെന്നും അതോറിറ്റി വക്താവ് പറഞ്ഞു. ഏതെങ്കിലും രീതിയിൽ കമ്പനികളാൽ വഞ്ചിക്കപ്പെടുന്നവർക്ക് 80077997 എന്ന ഹോട്ട്ലൈനിൽ ബന്ധപ്പെട്ട് പരാതി നൽകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.