മസ്കത്ത്: ജൂലൈ ഏഴുമുതൽ ആഗസ്റ്റ് 31 വരെ കാലയളവിൽ 877 സർവിസുകൾ റദ്ദാക്കിയതായി ദേ ശീയ വിമാന കമ്പനിയായ ഒമാൻ എയർ അറിയിച്ചു. ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവിസ് റദ്ദാക്കാനുള്ള നിർദേശത്തിെൻറ തുടർച്ചയാണ് ഇൗ നടപടി. കോഴിക്കോട്, മുംബൈ, ഹൈദരാബാദ്, ജിദ്ദ, ദുബൈ, ജയ്പുർ, കാഠ്മണ്ഡു, കൊളംബോ, അമ്മാൻ, കുവൈത്ത്, മദീന, ദോഹ, സലാല, റിയാദ്, ഏതൻസ്, ഗോവ, ജയ്പുർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവിസുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ സർവിസുകളിൽ ബുക്കിങ് നടത്തിയവർക്ക് അടുത്ത് ലഭ്യമായിട്ടുള്ള വിമാനത്തിൽ റീ ബുക്കിങ് നടത്തും.
ഇക്കാലയളവിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ വെബ്സൈറ്റിലോ കാൾ സെൻറർ നമ്പറായ 96824531111ലോ വിളിച്ച് ഫ്ലൈറ്റ് സ്റ്റാറ്റസ് അറിയണമെന്ന് ഒമാൻ എയർ നിർദേശിച്ചു. കഴിഞ്ഞ മാർച്ചിൽ ഇതോപ്യൻ വിമാന ദുരന്തത്തിെൻറ പശ്ചാത്തലത്തിലാണ് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവിസ് നിർത്തിവെക്കാൻ നിർദേശിച്ചത്. ഇതേ തുടർന്ന് ഒമാൻ എയർ നിരവധി സർവിസുകൾ റദ്ദാക്കിയിരുന്നു. സർവിസ് റദ്ദാക്കൽ ടിക്കറ്റ് നിരക്കുകളിൽ ചെറിയ ഉയർച്ച ഉണ്ടാകാനും വഴിയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.