മസ്കത്ത്: സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളിൽ ഒമാൻ വളർച്ച കൈവരിച്ചതി െൻറ ഫലമായി രാജ്യത്തേക്കുള്ള ഇറക്കുമതിയിൽ കുറവ്. 2018 ഫെബ്രുവരി മുതൽ 2019 ജനുവരി വരെ കാ ലയളവിൽ 9.1 ശതമാനത്തിെൻറ കുറവാണ് ഇറക്കുമതിയിൽ ഉണ്ടായതെന്ന് ദേശീയ സ്ഥിതിവിവ ര കേന്ദ്രത്തിെൻറ കണക്കുകൾ കാണിക്കുന്നു. വിവിധ മേഖലകളിലായി വിദേശത്തുനിന്നുള്ള വസ്തുക്കളുടെ ആശ്രിതത്വം കുറക്കാൻ സർക്കാർ കൈക്കൊള്ളുന്ന നടപടികൾ ശരിയായ ദിശയിലാണെന്നതിെൻറ സൂചനയാണ് ഇറക്കുമതിയിൽ ദൃശ്യമായ കുറവെന്ന് വിലയിരുത്തപ്പെടുന്നു.
ഇൗ വർഷം ആദ്യ രണ്ടു മാസങ്ങളിൽ 1.48 ശതകോടി റിയാലാണ് സാധനങ്ങളുടെ ഇറക്കുമതിക്കായി ഒമാൻ ചെലവഴിച്ചത്. മുൻ വർഷം സമാന കാലയളവിൽ 1.63 ശതകോടി റിയാൽ ചെലവഴിച്ച സ്ഥാനത്താണിത്. വൈദ്യുതി മെഷീനറി, മെക്കാനിക്കൽ ഉപകരണങ്ങൾ, അതിെൻറ ഭാഗങ്ങൾ എന്നിവയുടെ ഇറക്കുമതി 37.5 ശതമാനവും അടിസ്ഥാന ലോഹങ്ങളുടെയും അനുബന്ധ ഘടകങ്ങളുടെയും ഇറക്കുമതി 11.2 ശതമാനവും ഇക്കാലയളവിൽ കുറഞ്ഞു. യു.എ.ഇയിൽനിന്നുള്ള ഇറക്കുമതിയിലാണ് വലിയ കുറവുണ്ടായത്, 14.1 ശതമാനം. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി 11.9 ശതമാനവും കുറഞ്ഞു. എൻജിൻ ഫ്യുവൽ, അരി, പൈപ്പ്ലൈൻ, ഗ്യാസ് സിലിണ്ടർ വാൽവ് തുടങ്ങിയവയാണ് ഒമാൻ ഇന്ത്യയിൽനിന്ന് ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നത്.
ടെലിഫോണുകൾ, ചെമ്പ് വയർ, സ്വർണാഭരണങ്ങൾ, പുകയില ഉൽപന്നങ്ങൾ എന്നിവയാണ് ഒമാൻ യു.എ.ഇയിൽ നിന്ന് ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നത്. ഉൽപാദനമേഖലയിൽ കൂടുതൽ വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിച്ചതും കമ്പനികൾക്ക് വേണ്ട അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യാതെ രാജ്യത്ത് തന്നെ ലഭ്യമാക്കാൻ നടപടിയെടുത്തതുമാണ് ഇറക്കുമതിയിലെ കുറവിന് കാരണം. ചരക്കുഗതാഗത മേഖലയുടെ വികസനത്തിൽ ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങൾ വഴി വരും വർഷങ്ങളിൽ ഒമാെൻറ കയറ്റുമതി വർധിക്കുകയും ഇറക്കുമതി കുറയുകയും ചെയ്യുമെന്ന് ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ സാമ്പത്തിക പഠന വിഭാഗം മേധാവി ഡോ. അഹമ്മദ് അൽ ഹൂത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.