മസ്കത്ത്: സ്വദേശിവത്കരണത്തെ തുടർന്ന് ആരോഗ്യമന്ത്രാലയത്തിൽ നിന്ന് തൊഴിൽ നഷ്ടമായത് 2,869 വിദേശികൾക്ക്. 2015 മുതലുള്ള നാലുവർഷ കാലയളവിലാണ് വിവിധ വിഭാഗങ്ങളി ൽനിന്നായി ഇത്രയും പേരെ പിരിച്ചുവിട്ടത്. ഇവർക്ക് പകരം സ്വദേശികളെ നിയമിച്ചതായി ആ രോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി ഞായറാഴ്ച പറഞ്ഞു. കഴിഞ്ഞവർഷം അവസാനത്തെ കണക്ക് പ്രകാരം ആരോഗ്യമന്ത്രാലയത്തിൽ 39,220 ജീവനക്കാരാണ് ഉള്ളത്. 71 ശതമാനമാണ് സ്വദേശിവത്കരണ തോതെന്നും മന്ത്രാലയത്തിലെ തൊഴിൽ സ്ഥിതി വിവര കണക്കുകൾ അവതരിപ്പിച്ച് മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ വിഭാഗത്തിൽ എല്ലാ സ്പെഷലൈേസഷനുകളിലും 39 ശതമാനം സ്വദേശിവത്കരണം എത്തിയിട്ടുണ്ട്.
കൺസൽട്ടൻറ് ഡോക്ടർമാരിൽ 64 ശതമാനവും സ്പെഷലിസ്റ്റുകളിൽ 26 ശതമാനവും ജനറൽ പ്രാക്ടീഷനർമാരിൽ 43 ശതമാനവും ദന്തഡോക്ടർമാരിൽ 82 ശതമാനവുമാണ് സ്വദേശിവത്കരണ തോത്. ഫാർമസിസ്റ്റ് വിഭാഗത്തിൽ 90 ശതമാനം സ്വദേശികളെ നിയമിച്ചതായി മന്ത്രി പറഞ്ഞു. അസി.ഫാർമസിസ്റ്റ് വിഭാഗത്തിൽ ഇത് 75 ശതമാനമാണ്. നഴ്സിങ് വിഭാഗത്തിൽ 62 ശതമാനവും മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ വിഭാഗത്തിൽ 61 ശതമാനവും റേഡിയോളജിസ്റ്റുകളുടെ വിഭാഗത്തിൽ 62 ശതമാനവും സ്വദേശിവത്കരണം പൂർത്തിയായതായും മന്ത്രി അറിയിച്ചു. കഴിഞ്ഞവർഷം രാജ്യത്തെ സർക്കാർ ആശുപത്രികളിലെ ഒൗട്ട്പേഷ്യൻറ് ക്ലിനിക്കുകളിൽ മൊത്തം 15.5 ദശലക്ഷം പേരാണ് എത്തിയത്. ഇതിൽ 95 ശതമാനം പേരും ഒമാനികളാണ്. ഒരു സ്വദേശിയുടെ ആരോഗ്യപരിപാലനത്തിന് ഒരു വർഷം ശരാശരി 300 റിയാൽ സർക്കാർ ചെലവഴിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒരുവർഷം ഒമാനി ജനസംഖ്യ ഏതാണ്ട് 80,000ത്തോളം വർധിക്കുന്നതായാണ് കണക്കാക്കുന്നത്. നിലവിലെ സ്വദേശി ജനസംഖ്യ പ്രകാരം ആരോഗ്യപരിപാലനത്തിന് ഏതാണ്ട് 24 ദശലക്ഷം റിയാൽ ചെലവുവരുന്നുണ്ട്. ജനസംഖ്യയിലെ വർധനവിന് അനുസരിച്ച് ആരോഗ്യ പരിപാലനത്തിനുള്ള ചെലവിലും വർധനവുണ്ടാകുമെന്ന് ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിലെ സ്വദേശിവത്കരണത്തിൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ നല്ല പങ്കും മലയാളികളാണ്. ഒരുകാലത്ത് ഒമാനിൽ ഏറ്റവുമധികം വിദേശികൾ ജോലി ചെയ്തിരുന്ന മേഖലകളിൽ ഒന്നായിരുന്നു ആരോഗ്യ വകുപ്പ്. സ്വദേശിവത്കരണത്തിനൊപ്പം മറ്റു സർക്കാർ വകുപ്പുകളെപോലെ ചെലവുചുരുക്കൽ നടപടികളും ആരോഗ്യമന്ത്രാലയത്തിൽ കഴിഞ്ഞ വർഷങ്ങളിലായി നടപ്പാക്കിയിരുന്നു. ഇതേ തുടർന്ന് വിദേശി ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങൾ മന്ത്രാലയം വെട്ടിക്കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.