മസ്കത്ത്: മൃഗങ്ങളെ റോഡിൽ അലഞ്ഞുതിരിയാൻ വിടരുതെന്ന് ഇബ്രി നഗരസഭ അറിയിച്ചു. ച ുറ്റുപാടുകൾക്ക് നാശമുണ്ടാക്കുകയും പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാവുകയും ചെയ്യുന്ന തരത്തിൽ മൃഗങ്ങളെ അഴിച്ചുവിടുന്നത് നിയമവിരുദ്ധമാണ്. മൃഗങ്ങൾ അലഞ്ഞുതിരിയുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഉടമകളുടെ ഉത്തരവാദിത്തമാണ്. ഇത്തരം മൃഗങ്ങളെ പിടിച്ചെടുക്കുകയും ഉടമകൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
അലഞ്ഞുതിരിയുന്ന ഒട്ടകങ്ങളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അലഞ്ഞുതിരിയുന്ന മൃഗങ്ങൾ വിവിധ മേഖലകളിൽ പ്രത്യേകിച്ച് ബാത്തിന മേഖലയിൽ വാഹന യാത്രികർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. രാത്രികാലങ്ങളിലെ യാത്രികർക്കാണ് ഭീഷണി. തിളങ്ങുന്ന സ്ട്രാപുകൾ ഇല്ലാതെ റോഡുകളിൽ നടക്കുന്ന മൃഗങ്ങളെ പിടിച്ചെടുക്കാനാണ് നിയമം അനുശാസിക്കുന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഉടമകൾക്ക് 15 ദിവസം വരെ തടവും അഞ്ഞൂറ് റിയാൽ പലഴയും ശിക്ഷയായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.