ഇസ്രായേലുമായി നയതന്ത്ര ബന്ധം: വാർത്തകൾ ഒമാൻ നിഷേധിച്ചു

മസ്കത്ത്: ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ ഒരുങ്ങുന്നതായ വാർത്തകൾ ഒമാൻ നിഷേധിച്ചു. ഇതുസംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളും സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളും വാസ്തവ വിരുദ്ധമാണെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ഇസ്രായേലും ഫലസ്തീനും തമ്മിൽ സമാധാനം സാധ്യമാക്കുന്നതിനും സ്വതന്ത്ര ഫലസ്തീൻ രാജ്യം യാഥാർഥ്യമാക്കുന്നതിനും എല്ലാവിധ ശ്രമങ്ങളും നടത്തിവരുന്ന രാജ്യമാണ് ഒമാൻ.

ഇൗ ലക്ഷ്യം മുൻനിർത്തിയുള്ള മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളും മറ്റും ഒമാൻ നടത്തിവരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. മൊസാദ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങളാണ് ചൊവ്വാഴ്ച ഒമാനും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ഒരുങ്ങുന്നതായും ഇസ്രായേൽ ഒമാനിൽ വിദേശകാര്യ മന്ത്രാലയം ഒാഫിസ് തുറക്കാൻ പോകുന്നതുമായ വാർത്തകൾ പുറത്തുവിട്ടത്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.