മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ മഴക്കാല സീസണ് തുടക്കമായി. വെള്ളിയാഴ്ച മുതൽ സെ പ്റ്റംബർ 21 വരെ നീളുന്ന ഖരീഫ് മഴക്കാലം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഒമാനില െ വിവിധ ഭാഗങ്ങളിൽനിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നുമായി എത്തുക. മരുഭൂമിയി ലെ കേരളം എന്നറിയപ്പെടുന്ന സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിലെയും ഒമാനിലെതന് നെയും ഏറ്റവും വലിയ ആഘോഷകാലംകൂടിയായിരിക്കും ഇനിയുള്ള മൂന്നുമാസം. ഖരീഫിെൻറ വരവ റിയിച്ച് ദോഫാറിൽ അന്തരീക്ഷ താപനില കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞുനിൽക്കുകയാണ ്. മലമ്പ്രദേശങ്ങളിൽ പലയിടത്തും കോടമഞ്ഞിറങ്ങിയിട്ടുണ്ട്. ചെറിയ രീതിയിൽ ചാറ്റൽമ ഴയും തുടങ്ങിയിട്ടുണ്ട്.
മഴ കനക്കുന്നതോടെ മലനിരകളും താഴ്വാരങ്ങളും പച്ചപുതക്കും. പച്ചപ്പിനൊപ്പം വെള്ളച്ചാട്ടങ്ങളും രൂപം കൊള്ളും. കേരളത്തിൽ മഴയാരംഭിക്കുേമ്പാഴേ കടലിനിപ്പുറം സലാലയുടെ മനസ്സും തണുക്കും. വരണ്ടുണങ്ങിയ പ്രദേശങ്ങളെ നനച്ച് അധികം വൈകാതെ ഇവിടെയും മഴ എത്തും. ഒമാെൻറ മറ്റു ഭാഗങ്ങളും ഇതര ഗൾഫ് നാടുകളും വേനൽചൂടിൽ വേവുന്ന കാലത്താണ് പ്രകൃതിയുടെ വരദാനമെന്നവണ്ണം സലാലയിൽ കുളിർമഴ പെയ്യുക. പ്രകൃതിക്കുമാത്രം വശമുള്ള വിരുതാണിത്. മനം നിറയെ പുതുമഴ ആസ്വദിക്കാനും ചാറ്റൽമഴയിലലിഞ്ഞ് സ്വയം മറക്കാനും സ്വദേശികളായ നിരവധി പേർ ജബലുകൾ കയറും. ഇടവേളകളില്ലാതെ ചന്നംപിന്നം പെയ്യുന്ന മഴ ഗൾഫ് നാടുകളിൽ സലാലക്ക് മാത്രമാണ് സ്വന്തം. സീസണിെൻറ തുടക്കത്തിൽ സലാലയോട് ചേർന്ന മലനിരകളെ കുളിരണയിക്കുന്ന ചാറ്റൽമഴ പിന്നീട് പ്രദേശമാകെ പടരും.
മഴത്തുള്ളികൾ മണ്ണിൽ പതിയുന്നതോടെയാണ് വേനലിൽ ഉണങ്ങിവരണ്ട് കിടന്ന മലനിരകളിൽ ജീവെൻറ പുൽക്കൊടികൾ ദൃശ്യമാവുക. മഴ കനക്കുന്നതോടെ വെള്ളച്ചാട്ടങ്ങളുടെ അഴക് വർധിക്കും. ഡോൾഫിൻ ഷോയും ഹോട്ട്എയർ ബലൂൺ ഫെസ്റ്റിവലുമായിരിക്കും ഇൗ വർഷത്തെ ഖരീഫ് സീസണിെൻറ പ്രധാന ആകർഷണങ്ങൾ. ഡോൾഫിൻ ഷോ സംഹറം ടൂറിസ്റ്റ് വില്ലേജിലും ബലൂൺ ഫെസ്റ്റിവൽ സഹൽനൂത്തിലുമായിരിക്കും നടക്കുക. സലാല ടൂറിസം ഫെസ്റ്റിവൽ ജൂലൈ ആദ്യവാരത്തിൽ ആരംഭിക്കും. ഖരീഫ് സഞ്ചാരികൾക്കായി കൂടുതൽ ഹോട്ടൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി ദോഫാർ ഗവർണറേറ്റിലെ ടൂറിസം ഡയറക്ടറേറ്റ് ജനറൽ മർഹൂൻ ബിൻ സൈദ് അൽ അംരി പറഞ്ഞു. റോഡുകളുടെ വീതി കൂട്ടലും അറ്റകുറ്റപ്പണികളും അടക്കം പൂർത്തിയായിട്ടുണ്ട്. 34 ചെറുതും വലുതുമായ ഹോട്ടലുകളാണ് ഉള്ളത്.
4115 മുറികളിലായി മൊത്തം 6312 കിടക്കകളാണ് ഉള്ളത്. കഴിഞ്ഞ വർഷം മേയ് മുതൽ ഡിസംബർ വരെ കാലയളവിൽ വിവിധ നക്ഷത്ര വിഭാഗങ്ങളിലുള്ള ഏഴ് പുതിയ ഹോട്ടലുകളാണ് ദോഫാറിൽ പുതുതായി ആരംഭിച്ചതെന്നും അൽ ആംരി പറഞ്ഞു. ഖരീഫ് സീസണിെൻറ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ വിവിധ ക്രമീകരണങ്ങൾ നടത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വാഹനാപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട് സലാലയിലേക്കുള്ള റോഡുകളിൽ പട്രോളിങ്ങും പരിശോധനകളും ഏർപ്പെടുത്തും. ആദമിൽനിന്ന് ഹൈമ വരെയുള്ള റോഡിന് സമാന്തരമായി നിർമിക്കുന്ന ഇരട്ടപ്പാത പദ്ധതിയിൽ 180 കിലോമീറ്റർ ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.
ഇതും അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. ഒമാൻ എയറും സലാം എയറും മസ്കത്തിൽനിന്നും സുഹാറിൽനിന്നും സലാലയിലേക്ക് ഖരീഫ് സ്പെഷൽ സർവിസ് നടത്തും. ഗൾഫ് എയറും ബഹ്റൈൻ തലസ്ഥാനമായ മനാമയിൽനിന്ന് സലാലയിലേക്ക് സർവിസ് തുടങ്ങിയിട്ടുണ്ട്.
ഖരീഫ് സീസൺ മുൻനിർത്തി ഒമാൻ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് വെള്ളിയാഴ്ച മുതൽ മസ്കത്തിൽനിന്ന് സലാലയിലേക്കുള്ള സർവിസുകൾ ഏഴായി വർധിപ്പിക്കും. ഫാമിലി ബുക്കിങ്ങിനും മറ്റും നിരക്കിളവ് ഏർപ്പെടുത്തിയിട്ടുണ്ട്.
സലാല നഗരത്തിൽ രണ്ട് സർവിസുകൾ പുതുതായി ആരംഭിക്കുമെന്നും മുവാസലാത്ത് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഖരീഫ് സീസണിൽ മൊത്തം 8.26 ലക്ഷം സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിൽ എത്തിയത്. ഒമാനികളും മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരുമായിരുന്നു ഇതിൽ 90.6 ശതമാനം പേരും. 2017നെ അപേക്ഷിച്ച് ഇൗ വിഭാഗത്തിലെ സഞ്ചാരികളിൽ 29.9 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. 48,907 ഏഷ്യൻ സഞ്ചാരികളും കഴിഞ്ഞ വർഷെമത്തി. 2017ൽ ഇവരുടെ എണ്ണം 44,801 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.