മസ്കത്ത്: വിദേശ ജീവനക്കാരെ തൊഴിൽ മേഖലയിൽ നിയമിക്കുന്നതിന് നിയന്ത്രണങ്ങൾ നിലവ ിൽവന്നതോടെ നിരവധി തസ്തികകളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒരു വർഷത്തി നിടെ വിവിധ തൊഴിൽ മേഖലകളിലെ ഉയർന്ന തസ്തികളിൽ കാര്യമായ തോതിൽ കൊഴിഞ്ഞുപോക്കുണ്ടായതായി ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. ശാസ്ത്രീയ മേഖലയിലെ സ്പെഷലിസ്റ്റുകൾ, സാേങ്കതിക വിദ്യ, മാനവ വിഭവ ശേഷി വിഭാഗം എന്നിവയിൽ 8.3 ശതമാനം െകാഴിഞ്ഞുേപാക്കാണ് ഉണ്ടായത്. പ്രിൻസിപ്പൽ, എൻജിനീയറിങ് അനുബന്ധ തൊഴിലുകളിൽ 7.5 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഇൗ വർഷം ഏപ്രിൽ വരെയുള്ള സ്ഥിതി വിവര കണക്കുപ്രകാരമാണിത്. മാനുഷിക ആേരാഗ്യം, സാമൂഹിക പ്രവർത്തന മേഖലയിലാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടായത്. 22.6 ശതമാനം ജീവനക്കാരാണ് ഇൗ മേഖലയിൽ നിന്ന് മാത്രം പിരിഞ്ഞുേപായത്.
ഇൗ കാലയളവിൽ ക്ലറിക്കൽ മേഖലയിൽ 7.2 ശതമാനത്തിനും ൈഫനാൻസ്, ഇൻഷുറൻസ് മേഖലയിൽ 5.9 ശതമാനത്തിനും ഉൽപാദന മേഖലയിലെ 4.9 ശതമാനം പേർക്കും േജാലി നഷ്ടപ്പെട്ടു. നിർമാണ മേഖലയിലെ വിദേശികളുടെ മൊത്തം തൊഴിൽ നഷ്ടം 12.9 ശതമാനമാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ 5,56,623 പേരായിരുന്നു നിർമാണ മേഖലയിൽ സേവനമനുഷ്ഠിച്ചിരുന്നത്. ഇൗ വർഷം ഏപ്രിൽ ഇത് 5,27,729 ആയി കുറഞ്ഞു. കൂടുതൽ സ്വദേശികൾ ഇൗ മേഖലയിൽ സേവനമനുഷ്ഠിക്കാൻ രംഗത്തെത്തിയതാണ് വിദേശി ജീവനക്കാർ കുറയാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. ഇൗ വർഷം 27,000 സ്വദേശികളാണ് സ്വകാര്യ മേഖലയിൽ ജോലിക്കെത്തിയത്. നിർമാണ മേഖല, സെയിൽസ്, വിതരണം, വ്യവസായം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ സ്വദേശികൾ ജോലിക്കെത്തിയത്. 58 ശതമാനം പേരാണ് ഇൗ മേഖലകളിൽ തൊഴിലെടുക്കുന്നത്. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കിയതാണ് വിദേശികളുടെ തൊഴിൽ നഷ്ടത്തിന് കാരണം. നിർമാണ മേഖലയിൽ 8,000ത്തിലധികം സ്വദേശികളെയാണ് പുതുതായി നിയമിച്ചത്.
ട്രാവൽ, ടൂറിസം മേഖലയിൽ ആറു ശതമാനം സ്വദേശികൾക്കും ചരക്കുഗതാഗത മേഖലയിൽ അഞ്ചു ശതമാനം സ്വദേശികൾക്കും ജോലി ലഭിച്ചു. ഒരു വർഷത്തിനിടെ സർക്കാർ മേഖലയിൽ 3.5 ശതമാനവും സ്വകാര്യ മേഖലയിൽ 4.7 ശതമാനവും വിദേശികൾ കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 17,87,447 വിദേശി തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇൗ വർഷം അത് 17,66,621 ആയി കുറഞ്ഞു. തൊഴിൽ മേഖലയിൽ ഭീഷണിയുണ്ടായതോടെ നിരവധി േപരാണ് രാജ്യം വിടുന്നത്. ഇതിൽ വലിയ പങ്ക് കുടുംബമായി ജീവിക്കുന്നവരാണ്. വിദേശികളുടെ കുത്തനെയുള്ള കൊഴിഞ്ഞുപോക്ക് വ്യാപാര മേഖലയെയും റിയൽ എസ്റ്റേറ്റ് മേഖലയെയും ബാധിച്ചിട്ടുണ്ട്. വീടുകളും താമസ ഇടങ്ങളും കച്ചവട സ്ഥാപനങ്ങളും ഒഴിഞ്ഞുകിടക്കാനും കൊഴിഞ്ഞുപോക്ക് കാരണമാവുന്നുണ്ട്. സമീപ ഭാവിയിൽ വിദേശി വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദേശി കൊഴിഞ്ഞുേപാക്ക് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.