മസ്കത്ത്: ഒമാൻ തീരങ്ങളിൽ വലിയ തിരമാലകൾ ആഞ്ഞടിച്ചു. ‘വായു’ കൊടുങ്കാറ്റിെൻറ നേ രിട്ടല്ലാത്ത ആഘാതത്തിെൻറ ഫലമായാണ് തിരമാലകൾ രൂപപ്പെട്ടത്. പല പ്രദേശങ്ങളിലും ത ീരത്തോട് അടുത്ത വീടുകളിൽ വെള്ളം കയറി. തീരത്ത് നിർത്തിയിട്ടിരുന്ന ബോട്ടുകൾ തിര യടിയിൽ മറിയുകയും ഒഴുക്കിൽ പെടുകയും ചെയ്തു. പലയിടങ്ങളിലും മത്സ്യത്തൊഴിലാളിക ൾ ഏറെ പണിപ്പെട്ടാണ് ബോട്ടുകൾ ഒഴുക്കിൽ പെടുന്നത് തടഞ്ഞുനിർത്തിയത്. വീടുകളിൽ വെള ്ളം കയറിയതിെൻറയും നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒഴുകി നടക്കുന്നതിെൻറയും വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
‘സ്വെൽ വേവ്’ അഥവാ കള്ളക്കടൽ എന്ന് വിളിക്കുന്ന പ്രതിഭാസമാണ് ഉയർന്ന തിരമാലകൾ രൂപപ്പെടാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിദഗ്ധൻ പറഞ്ഞു.
അപ്രതീക്ഷിതമായി തീരം വിഴുങ്ങുന്നതിനാലാണ് ഇത് ‘സ്വെൽ വേവ്’ എന്ന് അറിയപ്പെടുന്നത്. പുറംകടലിൽ ചുഴലിക്കാറ്റ് മൂലം ഉത്തേജിതമായ ഭാഗത്തുനിന്നാണ് ഇവ എത്തുന്നത്. ഒന്നിന് പുറകെ ഒന്നായി എത്തുന്ന ഇവക്ക് ബോട്ടുകളെ മറിച്ചിടാനുള്ള ശേഷിയുണ്ടാകും. ശർഖിയ ഗവർണറേറ്റിൽ അറബിക്കടലിെൻറ തീരപ്രദേശങ്ങളിലും ഒമാൻ കടലിെൻറ തീരപ്രദേശങ്ങളിലുമാണ് ഞായറാഴ്ച രാവിലെ മുതൽ ഉയർന്ന തിരമാലകൾ ആഞ്ഞടിച്ചത്. ജഅ്ലാൻ ബുആലിയിലെ റാസൽഹിദ്ദ് മേഖലയിലുള്ളവർ വീടുകളിൽ കടൽവെള്ളം കയറിയത് അറിഞ്ഞാണ് ഉറക്കമുണർന്നത്. ഒന്നര മീറ്റർ മുതൽ രണ്ട് മീറ്റർ വരെയാണ് ‘സ്വെൽ വേവ്’ തിരമാലകളുടെ ഉയരം. ഇതോടൊപ്പം വേലിയേറ്റ സമയം കൂടിയായതിനാലാണ് പലയിടങ്ങളിലും മൂന്ന് മീറ്റർ വരെ തിരമാലകൾ ആഞ്ഞടിക്കുകയും വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തത്.
തിങ്കളാഴ്ചയും ഉയർന്ന തിരമാലകൾ ഉണ്ടാകാനും കടൽ പ്രക്ഷുബ്ധമാവാനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒടുവിലെ റിപ്പോർട്ട് പ്രകാരം ഒമാനിലെ റാസൽഹദ്ദ് തീരത്തുനിന്ന് 700 കിലോമീറ്റർ അകലെ മധ്യ അറബിക്കടലിലാണ് ‘വായു’വിെൻറ സ്ഥാനം. ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറിയിട്ടുണ്ട്. കേന്ദ്രഭാഗത്ത് മണിക്കൂറിൽ 50 മുതൽ 55 നോട്ട് വരെ വേഗത്തിലാണ് കാറ്റ് വീശുന്നതെന്നും േദശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം ഞായറാഴ്ച പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. വടക്ക്, വടക്കുപടിഞ്ഞാറ് ദിശയിൽ ഇന്ത്യൻ തീരത്തേക്കാണ് കാറ്റിെൻറ സഞ്ചാരദിശ. ഒമാൻ തീരത്ത് കാറ്റിെൻറ നേരിട്ടുള്ള ആഘാതം അനുഭവപ്പെടാൻ സാധ്യതയില്ല.
ചൊവ്വാഴ്ച രാവിലെയോടെ കാറ്റ് തീവ്ര ന്യൂനമർദമായി തീരുമെന്നും അറിയിപ്പിൽ പറയുന്നു. കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ രണ്ട് മീറ്റർ വരെ ഉയരാനിടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അതേസമയം, വടക്കൻ ഒമാെൻറ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച കടുത്ത ചൂട് അനുഭവപ്പെട്ടു. സുനൈനയിൽ ഉച്ചക്ക് ഒരു മണിക്ക് 48 ഡിഗ്രിയും ഇസ്കിയിൽ 47 ഡിഗ്രിയും ഫഹൂദിൽ 46 ഡിഗ്രിയുമാണ് ചൂട് ഉണ്ടായത്. ഇന്നും ഉയർന്ന ചൂടായിരിക്കും അനുഭവപ്പെടുക. ദോഫാർ ഗവർണറേറ്റിെൻറ തീരപ്രദേശങ്ങളിലും അൽ ഹജർ പർവതനിരകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.