മസ്കത്ത്: പുതുതായി നിലവിൽവന്ന ഒരാളുടെ ഉടമസ്ഥതയിലുള്ള കമ്പനി (വൺ പേഴ്സൻ ക മ്പനി) രജിസ്ട്രേഷൻ ആരംഭിച്ചതായി വ്യവസായ-വാണിജ്യ മന്ത്രാലയം അറിയിച്ചു. പുതിയ വാണ ിജ്യ കമ്പനി നിയമപ്രകാരമാണ് ഇൗ വിഭാഗം നിലവിൽവന്നത്. ഇൗ വിഭാഗത്തിൽ കമ്പനി സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇൻവെസ്റ്റ് ഇൗസി പോർട്ടൽ മുഖേന രജിസ്ട്രേഷൻ നടത്താമെന്ന് മന്ത്രാലയത്തിലെ കമേഴ്സ്യൽ രജിസ്ട്രാർ സെക്രട്ടറി സൈദ് ബിൻ ജുമാ അൽ സൽമാനി പറഞ്ഞു. ഒരാൾക്ക് നിയമപരമായ ഉത്തരവാദിത്തവും പരിമിതമായ ബാധ്യതകളും (ലിമിറ്റഡ് ലയബിലിറ്റി) കമ്പനികളാണ് ഇൗ വിഭാഗത്തിൽ പെടുന്നത്.
ഒരാൾക്ക് ഇൗ വിഭാഗത്തിൽപെടുന്ന ഒന്നിലധികം കമ്പനികൾ സ്ഥാപിക്കാൻ കഴിയില്ല. വൺ പേഴ്സൻ കമ്പനി സ്ഥാപിക്കുന്നതിന് നിശ്ചിത മൂലധനം വേണമെന്നും നിയമത്തിൽ വ്യവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.എല്‍.പി രജിസ്ട്രേഷനുള്ള സ്ഥാപനവും ഉടമസ്ഥനും നിയമത്തിന് മുന്നില്‍ രണ്ടായാണ് പരിഗണിക്കപ്പെടുക. വ്യക്തികൾക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഒന്നായി കൂട്ടിച്ചേർക്കുന്നതിനും അതുവഴി ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾക്ക് ലഭിക്കുന്ന നിയമപരമായ സംരക്ഷണം ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്ന് സൈദ് അൽ സൽമാനി പറഞ്ഞു. നിയമ പ്രശ്നങ്ങളും മറ്റും ഉണ്ടാകുന്ന പക്ഷം കോടതികളിൽ പ്രതിനിധാനം ചെയ്യാൻ കമ്പനി ഉടമക്ക് ആവശ്യമെങ്കിൽ ഒന്നിലധികം ഡയറക്ടർമാരെ നിയമിക്കാനും സാധിക്കും.
കമ്പനിയുടെ ആസ്തി ഒഴിച്ചുള്ള ബാധ്യതകൾക്ക് ഒന്നും എല്‍.എല്‍.പി കമ്പനി ഉടമ ഉത്തരവാദി ആയിരിക്കുകയില്ലെന്നും സൈദ് അൽ സൽമാനി പറഞ്ഞു. അമ്പതിനായിരം റിയാലിന് മുകളിലാണ് മൂലധനമെങ്കിൽ ഒാഡിറ്ററെ നിയമിക്കുകയും വേണം. ഇൻവെസ്റ്റ് ഇൗസി പോർട്ടലിലെ ന്യൂ ബിസിനസ് രജിസ്ട്രേഷൻ സേവനം വഴി നിക്ഷേപകന് രജിസ്ട്രേഷൻ നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫീസ് ഇലക്ട്രോണിക് രീതിയിൽ അടക്കുകയും ചെയ്യാം. വാണിജ്യ കമ്പനികളിലെ ബിസിനസ് ക്രമീകരണം, കോർപറേറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ ക്രമീകരണം ലക്ഷ്യമിട്ടുള്ള പുതിയ വാണിജ്യ കമ്പനി നിയമം ഫെബ്രുവരിയിൽ രാജകീയ ഉത്തരവിനെ തുടർന്നാണ് നിലവിൽവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.