മസ്കത്ത്: ഒമാനിലെ വിദേശി ജനസംഖ്യ 20 ലക്ഷത്തിൽ താഴെയെത്തി. ജൂൺ 10 വരെയുള്ള കണക്കനു സരിച്ച് 1,997,763 വിദേശികളാണ് രാജ്യത്തുള്ളതെന്ന് ദേശീയ സ്ഥിതിവിവര കണക്കുകൾ പറയുന ്നു. വിദേശ തൊഴിലാളികൾക്കുപുറമെ തൊഴിൽ വിസ, ഫാമിലി ജോയിനിങ്, നിക്ഷേപ വിസ, മൾട്ടിപ ്പിൾ എൻട്രി വിസ തുടങ്ങി വിവിധ വിസ ഭാഗങ്ങളിൽ രാജ്യത്ത് താമസാനുമതിയുള്ളവരുടെ മൊത്തം എണ്ണമാണിത്.
2016 ഏപ്രിലിന് ശേഷം ഇതാദ്യമായാണ് രാജ്യത്തെ വിദേശി ജനസംഖ്യ 20 ലക്ഷത്തിൽ താഴെയെത്തുന്നത്. ജൂൺ 10 വരെയുള്ള കണക്കനുസരിച്ച് 26.51 ലക്ഷം സ്വദേശികളും രാജ്യത്തുണ്ട്. മൊത്തം ജനസംഖ്യയുടെ 42.90 ശതമാനമാണ് രാജ്യത്തെ വിദേശികളുടെ എണ്ണം. കഴിഞ്ഞവർഷം ജൂൺ 10ന് 20.54 ലക്ഷം അഥവാ മൊത്തം ജനസംഖ്യയുടെ 44.40 ശതമാനമായിരുന്നു വിദേശികളുടെ എണ്ണം. 2017 ജൂൺ പത്തിനാകെട്ട ഇത് 20.92 ലക്ഷവുമായിരുന്നു.
സ്വദേശിവത്കരണ നയങ്ങൾ കർക്കശമാക്കിയതിനെ തുടർന്നാണ് വിദേശികളുടെ എണ്ണത്തിൽ പ്രകടമായ കൊഴിഞ്ഞുപോക്ക് ദൃശ്യമായത്. കഴിഞ്ഞവർഷം ജനുവരിയിൽ എൻജിനീയർമാരുെടത് അടക്കം 87 തസ്തികകളിൽ താൽക്കാലിക വിസ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇൗ വിലക്ക് പിന്നീടുള്ള ഒാരോ ആറുമാസവും പുതുക്കിവരുകയാണ്. സെയിൽസ്, മാർക്കറ്റിങ് പ്രഫഷനലുകളുടെ തസ്തികയിൽ 2013 അവസാനം മുതൽ ഏർപ്പെടുത്തിയ വിസ വിലക്ക് ഇപ്പോഴും പ്രാബല്യത്തിലുണ്ട്.
ഇത് ഒാരോ ആറുമാസം കൂടുേമ്പാഴും പുതുക്കിവരുകയാണ്. വിവിധ മാനേജ്മെൻറ് തസ്തികകളിലും അഡ്മിനിസ്ട്രേറ്റിവ്, ക്ലറിക്കൽ വിഭാഗങ്ങളിലും ഏർപ്പെടുത്തിയ വിസ നിരോധമാണ് സ്വദേശിവത്കരണം കർക്കശമാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഒടുവിലത്തേത്. ഇൗ വിഭാഗങ്ങളിൽ നിലവിൽ ജോലിചെയ്യുന്നവർക്ക് വിസ പുതുക്കി നൽകേണ്ടതില്ലെന്നാണ് മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ തീരുമാനം. ഇതും മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തിെൻറ കൂടുതലായുള്ള കൊഴിഞ്ഞുപോക്കിന് വഴിയൊരുക്കുമെന്ന് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.