മസ്കത്ത്: വിദേശ നിക്ഷേപ നിയമം ലംഘിച്ചതിെൻറ പേരിൽ 100 വിദേശ നിക്ഷേപ കമ്പനികളുടെ അംഗീ കാരം വ്യവസായ വാണിജ്യ മന്ത്രാലയം റദ്ദാക്കി. ഇൗ കമ്പനികളുമായുള്ള ഇടപാടുകൾ മന്ത്രാല യം നിർത്തിവെക്കുകയും ചെയ്തു. കഴിഞ്ഞ വർഷം അവസാനം വരെ 10,392 വിദേശ നിക്ഷേപ കമ്പനികളാണ് ഒ മാനിൽ രജിസ്റ്റർ ചെയ്തതെന്ന് മന്ത്രാലയം ഡയറക്ടർ ജനറൽ മുബാറക് മുഹമ്മദ് അൽ ദുഹാന ി പറഞ്ഞു. ഇത്തരം കമ്പനികൾ എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം അധികൃതർ കമ്പനിയിൽ സന്ദർശനം നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സന്ദർശനങ്ങളിൽ ചില കമ്പനികൾ വിദേശ നിക്ഷേപ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയതായും ലൈസൻസിൽ നിർദേശിച്ച പ്രവർത്തന രീതികൾ പാലിക്കുന്നില്ലെന്നും കണ്ടെത്തി. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. കമ്പനിയുടെ ബജറ്റ്, സാമ്പത്തിക നില, അക്കൗണ്ട് സ്റ്റേറ്റ്മെൻറ്, വാടക കരാറുകൾ, അംഗീകാരമുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കൽ, സ്വദേശി വിദേശി ജീവനക്കാരുടെ മാനവ വിഭവ ശേഷി, സാമൂഹിക സുരക്ഷാ പദ്ധതികളുടെ വെളിപ്പെടുത്തൽ, ജീവനക്കാർക്ക് ശമ്പളം നൽകുന്നതിെൻറ രേഖകൾ എന്നിവ മന്ത്രാലയം പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ വിദേശ നിക്ഷേപ കമ്പനികളെ ആകർഷിക്കാൻ കമ്പനികളുടെ രജിസ്ട്രേഷൻ എളുപ്പമാക്കാൻ നിരവധി കാര്യങ്ങൾ മന്ത്രാലയം ചെയ്തിട്ടുണ്ട്. ഇത്തരം കമ്പനികൾ വിദേശ നിക്ഷേപ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇവയെ നിരവധി സർക്കാർ സ്ഥാപനങ്ങളുമായും ബന്ധിച്ചിരുന്നു. വിദേശി, സ്വദേശി കമ്പനികളെ ആകർഷിക്കാനും ഇലക്ട്രോണിക് സേവനങ്ങൾ നൽകാനും മന്ത്രാലയം നടപടികൾ തുടരുന്നുണ്ട്.
നിക്ഷേപ സംബന്ധമായ നടപടികൾ എളുപ്പമാക്കാൻ ഇൗ സേവനങ്ങൾക്ക് കഴിയും. ഇത്തരം നിക്ഷേപകർക്ക് മന്ത്രാലയത്തിൽ പോവാതെ തന്നെ ഇലക്ട്രോണിക് സേവനങ്ങൾ വഴി എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കാനാവും. രാജ്യത്തിെൻറ വളർച്ചക്ക് സ്വകാര്യ നിക്ഷേപകരെയും വിദേശ നിക്ഷേപകരെയും ഏറെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഒമാൻ. ഒമാെൻറ നിരവധി മേഖലകളിൽ ഇനിയും വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്. വിദേശ നിക്ഷേപം രാജ്യത്തിെൻറ വളർച്ചക്ക് തൊഴിൽ അവസരം സൃഷ്ടിക്കുന്നതിനും സഹായകമാവുമെന്ന് ഒമാൻ പ്രതീക്ഷിക്കുന്നു. ഇതിനാൽ ഒമാനിൽ സംരംഭങ്ങളും കമ്പനികളും ആരംഭിക്കുന്ന നിക്ഷേപകർക്ക് ഏറെ സൗകര്യമാണ് ഒമാനിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.