മസ്കത്ത്: ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 39 വ്യാജ സർവകലാശാലകളെ കരിമ്പട്ടിക യിൽ ഉൾപ്പെടുത്തിയതായി ഒമാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർഥികൾ അ ബദ്ധത്തിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി. അമേരിക ്കയിൽനിന്നുള്ള സർവകലാശാലകളാണ് പട്ടികയിലെ 26 എണ്ണവും. ഇന്ത്യയിൽനിന്നുള്ള ഏഴു സർവകലാശാലകളും ലോകത്തിലെ മറ്റ് രാജ്യങ്ങളിൽനിന്നുള്ള ആറു സർവകലാശാലകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഈ സർവകലാശാലകളെല്ലാം തന്നെ ഒാൺലൈനിൽ മാത്രമുള്ളതാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വക്താവ് പറഞ്ഞു. കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൈക്കലാക്കിയ ശേഷം ഒൗദ്യോഗിക അംഗീകാരമില്ലാത്ത വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളും മറ്റുമാണ് ഇവർ പഠിതാക്കൾക്ക് നൽകുന്നത്. വിദേശത്തുനിന്നുള്ള സർട്ടിഫിക്കറ്റുകളുടെ അക്രഡിറ്റേഷന് അപേക്ഷ ലഭിക്കുേമ്പാൾ പരിശോധന നടത്തുകയും പരിശോധനയിൽ സർവകലാശാല വ്യാജമാണെന്ന് തെളിയുന്ന പക്ഷം വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും മന്ത്രാലയം വക്താവ് പറഞ്ഞു.
അംഗീകൃത വിദേശ സർവകലാശാലകളുടെ പട്ടിക മന്ത്രാലയം വെബ്സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ വർഷം മാത്രം വ്യാജ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട 20 കേസുകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 1975 മുതൽ ഇതുവരെ വ്യാജ യോഗ്യതയുമായി ബന്ധപ്പെട്ട 1250 കേസുകളാണ് മന്ത്രാലയത്തിന് മുന്നിലെത്തിയത്. വ്യാജ യോഗ്യത സർട്ടിഫിക്കറ്റ് കണ്ടെത്തിയാൽ പബ്ലിക് പ്രോസിക്യൂഷൻ, മിനിസ്ട്രി ഒാഫ് സിവിൽ സർവിസ്, മാനവ വിഭവശേഷി മന്ത്രാലയം എന്നിവരെ അറിയിക്കുകയാണ് ചെയ്യുക. സർട്ടിഫിക്കറ്റ് ഉടമയുടെ തൊഴിലുടമയെയും വിവരം അറിയിക്കുകയും പിന്നീട് തുടർ നടപടികൾ കൈക്കൊള്ളുകയുമാണ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.