മസ്കത്ത്: ഒമാെൻറ ഭാവി വ്യവസായ കേന്ദ്രമാകാൻ ലക്ഷ്യമിടുന്ന ദുകം പ്രത്യേക സാമ്പത്തി ക മേഖല സ്വദേശികൾക്കായി പുതിയ തൊഴിൽ സാധ്യതകൾ തുറക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലെ കണക്കനുസരിച്ച് ദുകമിലെ വിവിധ പദ്ധതികളിലായി 3200 സ്വദേശികൾ തെ ാഴിലെടുക്കുന്നുണ്ട്.
ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന പദ്ധതികൾ വരും വർഷങ്ങളി ൽ പ്രവർത്തന സജ്ജമാകുന്നതോടെ തൊഴിൽ അവസരങ്ങൾ ഏറെ ഉയരുമെന്ന് പ്രത്യേക സാമ്പത്തിക മേഖല അധികൃതർ അറിയിച്ചു. ദുകം തുറമുഖം അടക്കമുള്ളവയിലാണ് ഇത്രയും പേർ ജോലി ചെയ്യുന്നത്. നിർമാണം നടക്കുന്ന പദ്ധതികൾ പ്രാദേശിക ഒമാനി കമ്പനികൾക്കും ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കുമാണ് കരാറുകൾ നൽകിയിരിക്കുന്നത്. ഇൗ കമ്പനികളിലും സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്.
39 സ്വദേശികൾക്ക് വാങ്ഫാങ് കമ്പനിയുടെ സഹകരണത്തോടെ ചൈനയിൽ തൊഴിൽ പരിശീലന പരിപാടി നടത്തിയിരുന്നതായി പ്രേത്യക സാമ്പത്തികമേഖല അതോറിറ്റി ചെയർമാൻ യഹ്യ അൽ ജാബ്രി പറഞ്ഞു. രണ്ടുവർഷത്തെ പരിശീലനത്തിനൊടുവിൽ പ്രഫഷനൽ സർട്ടിഫിക്കറ്റ് ലഭിച്ച ഇവർ വാങ്ഫാങ് കമ്പനിയുടെ കൂടെ പങ്കാളിത്തത്തോടെ ദുകമിൽ നിർമിക്കുന്ന ചൈനീസ് വ്യവസായ നഗരത്തിലെ വിവിധ പദ്ധതികളിൽ ജോലിയിൽ പ്രവേശിക്കും. ഇൗ പരിശീലന പരിപാടിയുടെ രണ്ടാംഘട്ടം ഇപ്പോൾ നടക്കുകയാെണന്നും ചെയർമാൻ പറഞ്ഞു. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രത്യേക ജോലികൾക്ക് പരിശീലനം സിദ്ധിച്ച സ്വദേശി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും. സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകി ജോലിക്ക് നിയമിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുകയും ചെയ്യുക അതോറിറ്റിയുടെ ലക്ഷ്യമാണ്.
ഇൗ വർഷത്തിെൻറ തുടക്കത്തിൽ ദുകമിലെ കമ്പനികൾ നടത്തിയ തൊഴിൽ മേളയിൽ 270 സ്വദേശികൾക്ക് ജോലി ലഭിച്ചു. ജനുവരി ഒന്നു മുതൽ മേയ് വരെ കാലയളവിൽ ദുകമിലെ 1.2 ദശലക്ഷം സ്ക്വയർ മീറ്റർ സ്ഥലമാണ് നിക്ഷേപകർക്ക് നൽകിയത്. ഫിഷ് പാക്കേജിങ്ങിനും കാനിങ്ങിനും ഒപ്പം മത്സ്യ ഒായിലും ഉൽപാദിപ്പിക്കുന്ന കമ്പനി സ്ഥാപിക്കാൻ ദോഫാർ ഫിഷറീസ് ആൻഡ് ഫുഡ് ഇൻഡസ്ട്രീസ് കമ്പനിയുമായി ഒപ്പുവെച്ച കരാർ അടക്കമാണ് ഇത്. ഇതോടൊപ്പം ചെറുകിട -ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കും (എസ്.എം.ഇ) അവസരങ്ങൾ ഉറപ്പാക്കുന്നുണ്ട്. 2015ലെ രണ്ടെണ്ണത്തിൽനിന്ന് ഇപ്പോൾ 551 ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളാണ് ദുകമിലുള്ളത്. അതോറിറ്റിയുടെയും മറ്റു സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളുടെയും വിവിധ േജാലികളുമായി ബന്ധപ്പെട്ട ടെൻഡറുകളിൽ എസ്.എം.ഇകളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനും നടപടികൾ എടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.