മസ്കത്ത്: സുവൈഖ് തുറമുഖത്തെ പൂർണാർഥത്തിലുള്ള വാണിജ്യ തുറമുഖമായി ഉയർത്താൻ പ ദ്ധതി. ചെറുതും ഇടത്തരം വലുപ്പമുള്ളതുമായ വാണിജ്യ കപ്പലുകൾക്ക് അടുക്കാൻ സാധിക്കു ന്ന തരത്തിൽ ഇവിടത്തെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണ് തീരുമാനം. ദിവാൻ ഒാഫ് റോ യൽ കോർട്ടിന് കീഴിെല ഇംപ്ലിമെേൻറഷൻ സപ്പോർട്ട് ആൻഡ് ഫോളോഅപ് യൂനിറ്റിെൻറ ( െഎ.എസ്.എഫ്.യു) നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച നടപടികൾ പുരോഗിക്കുന്നത്.
വടക് കൻ ബാത്തിന ഗവർണറേറ്റിലെ ചെറിയ മത്സ്യബന്ധന തുറമുഖമായിരുന്ന സുവൈഖ് കഴിഞ്ഞ വർഷം വിവിധോദ്ദേശ്യ തുറമുഖമായി ഉയർത്തിയിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് വർധിപ്പിച്ച സൗകര്യങ്ങളോടെ തുറമുഖം പ്രവർത്തനമാരംഭിച്ചത്. ഇടത്തരം സൗകര്യങ്ങളോടെയുള്ള ഇവിടെ ഇപ്പോൾ പ്രധാനമായും ഭക്ഷണ സാധനങ്ങളുമായും മറ്റ് ഉൽപന്നങ്ങളുമായും വരുന്ന ഉരുക്കളാണ് പ്രധാനമായും അടുക്കുന്നത്.
ഇതോടൊപ്പം ചെറിയ ചരക്കുബോട്ടുകളും അടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഡിസംബർ വരെ കാലയളവിൽ 44ലധികം ഉരുക്കളും ചരക്കുബോട്ടുകളുമാണ് ഇവിടെ അടുത്തത്. ഇക്കാലയളവിൽ ഏതാണ്ട് 9000 ടണ്ണോളം ചരക്കുൽപന്നങ്ങളും ഇൗ തുറമുഖത്ത് കൈകാര്യം ചെയ്തു. മറ്റ് ഗൾഫ് വിപണികളുമായും ഇന്ത്യൻ ഉപഭൂഖണ്ഡവുമായുമുള്ള ഭൂമിശാസ്ത്ര പരമായ അടുപ്പം മുൻനിർത്തിയാണ് തുറമുഖത്തെ സൗകര്യങ്ങൾ വീണ്ടും നവീകരിക്കാൻ ഒമാൻ സർക്കാർ ഒരുങ്ങുന്നത്. അധിക ബർത്തുകളും അനുബന്ധ സൗകര്യങ്ങളും നിർമിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് സർക്കാർ തീരുമാനം. ഇതുവഴി ഉരുക്കൾക്കൊപ്പം ചെറുചരക്കുകപ്പലുകൾ അടക്കമുള്ളവയെയും ഇങ്ങോട്ട് ആകർഷിക്കാൻ കഴിയും.
നവീകരണത്തോടെ പഴം-പച്ചക്കറികൾ, ആടുമാടുകൾ, കയറ്റുമതി കേന്ദ്രീകൃത ഇലക്ട്രോണിക് ഉൽപന്നങ്ങൾ, ഫർണിച്ചറും കെട്ടിട നിർമാണ സാമഗ്രികളും, കാർപറ്റുകൾ, അനുബന്ധ ഉൽപന്നങ്ങൾ തുടങ്ങിയവയുടെ കയറ്റിറക്കുമതി കേന്ദ്രമായി സുവൈഖിനെ മാറ്റാനാകുമെന്നാണ് പ്രതീക്ഷ. വർധിപ്പിച്ച സൗകര്യങ്ങൾ ഇറാൻ, പാകിസ്താൻ, ഇന്ത്യ, ബഹ്റൈൻ, ഖത്തർ അടക്കം വിപണികളിലെ കച്ചവടക്കാരുടെ ആകർഷക കേന്ദ്രമാക്കി സുവൈഖിനെ മാറ്റിയെടുക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം വക്താവ് പറഞ്ഞു. വർധിച്ച തോതിലുള്ള സമുദ്ര വ്യാപാര പ്രവർത്തനങ്ങൾ വടക്കൻ ബാത്തിന ഗവർണറേറ്റിലെ പ്രാദേശിക സമ്പദ് വ്യവസ്ഥക്കും ഗുണം ചെയ്യും. ബർക്കയിൽ നിർമിക്കാൻ ഒരുങ്ങുന്ന കസിയാൻ സാമ്പത്തിക നഗരവുമായുള്ള ഭൂമിശാസ്ത്രപരമായ അടുപ്പവും സുവൈഖ് തുറമുഖത്തിെൻറ വാണിജ്യസാധ്യതകൾ ഉയർത്തുന്നു.
നവീകരണ പദ്ധതി എത്രയുംവേഗത്തിൽ യാഥാർഥ്യമാകുന്നതിനു വേണ്ട അനുമതികളും മറ്റും വേഗത്തിലാക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ െഎ.എസ്.എഫ്.യുവിെൻറ നേതൃത്വത്തിലാണ് നടക്കുന്നത്. ഗതാഗത വാർത്താവിനിമയ മന്ത്രാലയം, കാർഷിക-ഫിഷറീസ് മന്ത്രാലയം, ചരക്കുഗതാഗതരംഗത്തെ സർക്കാർ നിക്ഷേപങ്ങളുടെ ഹോൾഡിങ് കമ്പനിയായ അസിയാദ്, പ്രാദേശിക തുറമുഖങ്ങളുടെ പ്രവർത്തന ചുമതലയുള്ള അസിയാദ് ഗ്രൂപ്പിെൻറ ഉപസ്ഥാപനമായ മറാഫി എന്നിവയും നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പങ്കാളികളാണ്. ആർ.ഒ.പി കോസ്റ്റ്ഗാർഡിെൻറയടക്കം ഒാഫിസുകളും ഇവിടെ നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.