മസ്കത്ത്: പുതിയ എക്സൈസ് നികുതി (സെലക്ടിവ് ടാക്സ്) ബാധകമായ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുകയോ ഉൽപാദനം നടത്തുകയോ വിതരണം നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങൾ തങ്ങളുടെ കൈവശമുള്ള ഉൽപന്നങ്ങളുടേതടക്കം വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് സെക്രേട്ടറിയറ്റ് ജനറൽ ഒാഫ് ടാക്സ് അധികൃതർ ഒാർമിപ്പിച്ചു. ഇൗ മാസം 15നാണ് അധിക നികുതി പ്രാബല്യത്തിൽ വരുന്നത്. ഇതിന് മുമ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. പുകയിലക്കും അനുബന്ധ ഉൽപന്നങ്ങൾക്കും ഉൗർജപാനീയങ്ങൾക്കും മദ്യത്തിനും പന്നിയിറച്ചിക്കും 100 ശതമാനം വീതവും കാർബണേറ്റഡ് പാനീയങ്ങൾക്ക് 50 ശതമാനവുമാകും അധിക നികുതി ഇൗടാക്കുക.
എക്സൈസ് നികുതിയുടെ രൂപത്തിലാകും അധിക നികുതി ചുമത്തുക. രജിസ്ട്രേഷന് പ്രത്യേക തുടക്ക പരിധി നിശ്ചയിച്ചിട്ടില്ല. നികുതി ബാധകമായ ഉൽപന്നങ്ങളുടെ ഇടപാടുകൾ നടത്തുന്നവരും ഇടപാടുകൾ നടത്താൻ ഉദ്ദേശിക്കുന്നവരും നിയമം പ്രാബല്യത്തിൽ വരുന്നതിന് രജിസ്ട്രേഷന് അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ നിർദേശിച്ചു. രജിസ്ട്രേഷന് സെക്രേട്ടറിയറ്റ് ജനറൽ ഒാഫ് ടാക്സ് വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്തശേഷം നിർദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ നൽകണം.
രജിസ്ട്രേഷൻ അപേക്ഷ അവലോകനം ചെയ്ത ശേഷം എക്സൈസ് ടാക്സ് നമ്പർ തരുകയാണ് ചെയ്യുക. നികുതി വിവരങ്ങൾ കൃത്യമായ രീതിയിൽ രേഖപ്പെടുത്തുന്നതിന് കാര്യക്ഷമമായ കമ്പ്യൂട്ടർ സംവിധാനം ഉണ്ടാകണം. ഇതോടൊപ്പം നികുതി സംബന്ധിച്ച വിവരങ്ങൾ പേപ്പർ രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ അഞ്ചു വർഷത്തേക്ക് സൂക്ഷിക്കുകയും വേണം. കൃത്യമായ ഇടവേളകളിൽ നികുതി റിേട്ടണുകളും നികുതി തുകയും അടക്കണം. എക്സൈസ് നികുതി ഉൽപന്നങ്ങളുടെ കസ്റ്റംസ്, ഗതാഗത വിവരങ്ങൾ തുടങ്ങിയവയുടെ രേഖകൾ അടക്കം സൂക്ഷിക്കണം. പുതിയ നികുതി നിലവിൽ വരുന്നതോടെ ഇത്തരം ഉൽപന്നങ്ങളുടെ വില കുത്തനെ ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.