മസ്കത്ത്: പാരമ്പര്യതനിമയിൽ ഒമാനിൽ ഇന്ന് ഖറൻ ഖശൂഹ് ആഘോഷം നടക്കും. അറബ് ബാല്യ- കൗമാരങ്ങളുടെ പരമ്പരാഗത ആഘോഷമാണിത്. റമദാൻ 15ാം രാവായ ഇന്ന് രാത്രി പാട്ടും കവിതാലാ പനവും നൃത്തവുമൊക്കെയായി കൊട്ടിപ്പാടി കുട്ടികളും കൗമാരക്കാരും യുവാക്കളും വീടുകള്‍ കയറിയിറങ്ങും. ആഘോഷാരവങ്ങളോടെ സംഘമായി എത്തുന്നവരെ മധുര പലഹാരങ്ങളും പണവും നല്‍കിയാണ് സ്വദേശി കുടുംബങ്ങൾ സ്വീകരിക്കുക. എല്ലാ പൊലിമയോടെയും ഖറൻ ഖശൂഹ് ആഘോഷിക്കാൻ സ്വദേശികൾ ഒരുക്കങ്ങൾ പൂർത്തിയാക്കി. മത്ര, ബർക്ക, സുഹാർ, ഖുറിയാത്ത് തുടങ്ങിയ സ്ഥലങ്ങളിലും ഖറൻ ഖശൂഹിെൻറ ഭാഗമായി സാധാരണ ആഘോഷങ്ങൾ നടക്കാറുണ്ട്.
ന്യൂനമർദത്തിെൻറ ഫലമായി വൈകുന്നേരങ്ങളിൽ മഴ മുന്നറിയിപ്പ് ഉള്ളതിനാൽ ഇൗ വർഷത്തെ ആഘോഷം മഴയെടുക്കുമോയെന്ന ആശങ്കയുമുണ്ട്. നോമ്പുതുറക്ക് ശേഷം തറാവീഹ് നമസ്കാരം വരെയുള്ള സമയത്താണ് കുട്ടികൾ കൊട്ടിപ്പാടി വീടുകളിൽ കയറിയിറങ്ങുക. റമദാൻ പകുതിയിലേക്ക് പ്രവേശിച്ചെന്ന സന്ദേശം കവിതയിലൂടെ കൈമാറുന്ന കുട്ടിക്കൂട്ടങ്ങൾ തങ്ങൾക്കുള്ള സമ്മാനങ്ങൾ നൽകാനും കവിതയിലൂടെ ആവശ്യപ്പെടും. സമ്മാനങ്ങൾ ലഭിച്ചശേഷം വീട്ടുകാർക്ക് നന്ദി അറിയിച്ച് അടുത്ത വീടുകളിലേക്ക് നീങ്ങും. ഖറൻ ഖശൂഹ് സമ്മാനങ്ങൾ വാങ്ങാൻ സൂഖുകളിലും ഹൈപ്പർമാർക്കറ്റുകളിലും കഴിഞ്ഞദിവസം തിരക്ക് അനുഭവപ്പെട്ടു. സമ്മാനങ്ങൾക്കൊപ്പം ഖറൻ ഖശൂഹിന് ധരിക്കാൻ ഉള്ള പ്രത്യേക വസ്ത്രങ്ങളും സമ്മാനങ്ങൾ സ്വീകരിക്കുന്നതിനുള്ള കവറുകളും ധാരാളമായി വിപണിയിലെത്തിയിട്ടുണ്ട്. കോർപറേറ്റ് സ്ഥാപനങ്ങളുടെ േനതൃത്വത്തിലും ഖറന്‍ഖശു പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ചില മേഖലകളിൽ പ്രച്ഛന്ന വേഷധാരികളായ യുവാക്കളുടെ സംഘം ആഭാസകരമായ വിധത്തില്‍ കോലാഹലത്തോടെ ഘോഷയാത്ര നടത്തുന്നത് റമദാെൻറ പവിത്രതക്കും കുടികളുടെ ആഘോഷങ്ങളെന്ന നിലയിലുള്ള സ്വീകാര്യതയുടെയും നിറം കെടുത്താറുണ്ട്. എന്നിരുന്നാലും ആദ്യമായി കാണുന്ന അറബിതര രാജ്യക്കാര്‍ക്കിത് കൗതുകകരമായ കാര്യമാണ്.എല്ലാ അറബ് രാഷ്ട്രങ്ങളിലും ഇൗ ആഘോഷം പണ്ടുമുതലേ നിലവിലുള്ളതാണെങ്കിലും പരമ്പരാഗത ആചാരങ്ങൾ പലയിടത്തും അന്യം നിന്നുപോയിട്ടുണ്ട്. ഒമാെൻറ ചില ഗവർണറേറ്റുകളിലും ചില ജി.സി.സി രാഷ്ട്രങ്ങളിലും ഖർഖാഉൗൻ എന്ന പേരിലാണ് ഇൗ ആഘോഷം അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.