മസ്കത്ത്: ടൂറിസം പ്രോത്സാഹനത്തിെൻറ ഭാഗമായി അറബ് മേഖലയിലെ ആദ്യ സ്റ്റാർലൈറ്റ ് റിസർവ് സ്ഥാപിക്കാൻ ഒമാൻ ഒരുങ്ങുന്നു. വാനനിരീക്ഷണത്തിനും നക്ഷത്രങ്ങളുടെ ഭംഗി ആസ്വദിക്കാനും അവസരമൊരുക്കുന്ന സംരക്ഷിത പ്രേദശം ദാഖിലിയ ഗവർണറേറ്റിലാകും സ്ഥ ാപിക്കുക. നക്ഷത്രങ്ങളുടെ പ്രകാശത്തെ മറയ്ക്കുന്ന കൃത്രിമ പ്രകാശത്തിെൻറ സാന്നിധ്യം കുറഞ്ഞ സ്ഥലമാണിത്. രാജകീയ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് സ്റ്റാർലൈറ്റ് റിസർവ് സ്ഥാപിക്കുന്നതെന്ന് പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പ്രഖ്യാപനത്തിൽ പറയുന്നു.
റോയൽ ഡിക്രി പ്രകാരം ദാഖിലിയ ഗവർണറേറ്റിലെ അൽ ഹജർ അൽ ഗർബി മേഖലയിൽ സമുദ്ര നിരപ്പിൽനിന്ന് 25,000 അടി ഉയരത്തിലാണ് നക്ഷത്ര നിരീക്ഷണത്തിനുള്ള പ്രകൃതി സംരക്ഷണ കേന്ദ്രം സ്ഥാപിക്കുക. പ്രകാശ മലിനീകരണം കുറഞ്ഞ സ്ഥലമാണ് ഇത്. ഒമാനിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ജബൽ ഷംസ് നിരയുടെ ഭാഗമായ ഇൗ മേഖല ഒമാനിലെ ഏറ്റവും ഉയരം കൂടിയ സംരക്ഷിത പ്രദേശമായിരിക്കും.
സംരക്ഷിത കേന്ദ്രത്തിെൻറ നടത്തിപ്പ്, പൊതുജനങ്ങൾക്ക് പ്രവേശനത്തിനുള്ള നിബന്ധനകൾ, ഫീസ്, സമയം, അനുവദനീയമായ പ്രവർത്തനങ്ങൾ, നിരോധിത പ്രവർത്തനങ്ങൾ, നിരോധിത പ്രവർത്തനങ്ങൾക്കുള്ള പിഴ തുടങ്ങിയ വിഷയങ്ങൾ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും അധികൃതരുമായും കൂടിയാേലാചിച്ചശേഷം പരിസ്ഥിതി കാലാവസ്ഥ മന്ത്രി പ്രഖ്യാപിക്കും. ജ്യോതിശാസ്ത്രത്തിലും വാനനിരീക്ഷണത്തിലും താൽപര്യമുള്ളവരെ ഒമാനിലേക്ക് ആകർഷിക്കുന്നതാകും ഇൗ സംരക്ഷിത മേഖലയെന്ന് ഒമാൻ ആസ്ട്രോണമിക്കൽ സൊസൈറ്റി അധികൃതർ പറഞ്ഞു. ഇൗ മേഖലയിലെ ശാസ്ത്രീയ ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം സഹായകരമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.